Advertisement

നടൻ എംജി സോമന്റെ ഓർമ്മകൾക്ക് 23 വയസ്

December 12, 2020
Google News 2 minutes Read

മലയാള സിനിമയിൽ സ്വഭാവ നടനായും വില്ലനായും നിറഞ്ഞാടിയ നടനായിരുന്നു എംജി സോമൻ. പൗരുഷുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൻ പ്രത്യേക മിടുക്കുണ്ടായിരുന്നു സോമന്. മലയാള സിനിമയിൽ ഒരു വർഷം ഏറ്റവും കൂടുതൽ ചിത്രത്തിൽ നായകനായി അഭിനയിച്ച അപൂർവ്വ ബഹുമതിയും എം ജി സോമനാണ്.

പഠനത്തിനു ശേഷം എയർഫോഴ്‌സിൽ ചേർന്ന് സോമശേഖരൻ നായർ റിട്ടയർമെന്റിനു ശേഷം നാടകാഭിനയത്തിലേക്കും പിന്നീട് സിനിമയിലേക്കുമെത്തുകയായിരുന്നു. 1973ൽ പിഎം മേനോന്റെ ഗായത്രിയിലൂടെ അഭിനയരംഗതെത്തിയ സോമൻ കെഎസ് സേതുമാധവന്റെ ചട്ടക്കാരിയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. തുടർന്ന് ഏറെ തിരക്കുള്ള നടനായി സോമൻ മാറി. ഒരു വർഷം 42 ചിത്രങ്ങളിൽ വരെ അഭിനയിച്ചു. 1975ൽ സംസ്ഥാനത്തെ മികച്ച സഹനടനായും 1976ൽ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. 1997 ൽ ഇറങ്ങിയ ജോഷിയുടെ ലേലം ആയിരുന്നു സോമൻ അഭിനയിച്ച അവസാന ചിത്രം. ചിത്രത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രത്തെ സോമൻ അവിസ്മരണീയമാക്കി.

Story Highlights 23 years to the memory of actor MG Soman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here