Advertisement

മണിയുടെ മാനേജര്‍ ജോബിയ്ക്കെതിരെ ഞെട്ടിപ്പിക്കുന്ന തെളിവുകളുമായി രാമകൃഷ്ണന്‍

March 23, 2017
Google News 1 minute Read

കലാഭവന്‍ മണിയുടെ സന്തത സഹചാരിയായ മാനേജര്‍ ജോബി സെബാസ്റ്റ്യനെ പോലീസ് മനഃപൂര്‍വ്വം രക്ഷക്കുന്നുവെന്ന പരാതിയുമായി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത്. ജോബി സെബാസ്റ്റ്യന്റേയും ചേട്ടന്‍ ജിയോ സെബാസ്റ്റ്യന്റേയും മൊഴികളിലെ വൈരുധ്യമാണ് രാമകൃഷ്ണന്‍ തന്റെ പോസ്റ്റിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

17457677_1226288670823595_7040964790783196313_nഅഞ്ചാം തീയ്യതി വൈകിട്ട് മൂന്ന് മണിയോടെയാണ് ജോബി പാഡിയിലെത്തി മണിയെ കണ്ടതെന്നാണ് പോലീസ് രേഖപ്പെടുത്തിയ മൊഴി. എന്നാല്‍ ചേട്ടന്‍ ജിയോ പറഞ്ഞിരിക്കുന്നത് ഉച്ചയ്ക്ക് 12മണിയോടെ തന്നെ ജോബി തന്നെ വിളിച്ച് പാഡിയിലെത്താന്‍ ആവശ്യപ്പെട്ടു എന്നാണ്. ജിയോ എത്തുമ്പോള്‍ ജോബി അവിടെ ഉണ്ടെന്നാണ് ജിയോ നല്‍കിയിരിക്കുന്ന മൊഴി. ഈ വൈരുധ്യം പോലീസിന്റെ കള്ളം തെളിയിക്കുന്നെന്നും ജോബിയെ രക്ഷപ്പെടുത്താൻ പോലീസ് അമിതമായ ആത്മാർത്ഥത കാണിച്ചതിന് തെളിവാണിതെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു.

17458215_1226288880823574_1007943477400786913_nഅരുണും, വിപിനും അറിയാതെ പാഡിയിൽ മെഥനോൾ എത്തില്ലെന്ന് അമൃതയില്‍ വച്ച് ജോബി തന്നോട് സമ്മതിച്ചെന്നും രാമകൃഷ്ണന്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

കലാഭവൻ മണിയുടെ മരണത്തിൽ സന്തത സഹചാരിയായ നടന്ന മാനേജർജോബി സെബാസ്റ്റ്യന്റെ മൊഴിയെടുത്തത് കേവലം 3 വരി. പാഡിയിൽ രക്തം ചർദ്ദിച്ച് കിടക്കുന്നത് രാവിലെ 8 മണി മുതൽ കണ്ടു നിന്നയാൾ ഈ ജോബിയാണ്. ജോബിയാണ് മറ്റുള്ളവരെ വിളിച്ചു വരുത്തിയും വൈകീട്ട് 3 മണി വരെ പാഡിയിൽ കിടത്തി കുടുംബക്കാരോട് ചോദിക്കാതെ ചികിത്സ നടത്തിച്ച ആൾ. ഇവനെ രക്ഷപ്പെട്ടുത്താൻ വേണ്ടി പോലീസ് അകമഴിഞ്ഞ് സഹായിച്ചതിന്റെ തെളിവാണ് ഈ 5 വരികൾ. ഇതിൽ 5-ാം തിയ്യതി വൈകീട്ട് 3 മണിക്കാണ് ജോബി മണി ചേട്ടനെ കണ്ടതെന്ന് പറയുന്നു. 4.15ന് അമൃതയിൽ എത്തിച്ചു. അപ്പോ പിന്നെ ജോബി എങ്ങിനെ കുറ്റകാരനാകും.മണിയെ കണ്ട ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പാവം ! ചികിത്സ ഒട്ടും തന്നെ വൈകിച്ചില്ല ആത്മാർത്ഥതയുള്ള മാനേജർ.അടുത്ത പേജ് നോക്കുക ജോബിയുടെ ചേട്ടൻ ജിയോ സെബാസ്റ്റ്യന്റെ മൊഴിയിൽ 5-ാം തിയ്യതി ഉച്ചയ്ക്ക് 12 മണിയോടെ ജോബി, ജിയോ നെ വിളിച്ച് പാഡിയിലേക്ക് ഉടൻ ചെല്ലാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ ജോബിയും ,ഡോ :സുമേഷും പാഡിയിൽ ഉണ്ടായിരുന്നു. ഇവിടെ പൊളിഞ്ഞു പോലീസിന്റെ കള്ളം .നൂറു കള്ളത്തരങ്ങൾ ചെയ്യുമ്പോൾ ഒരു സത്യം അവശേഷിക്കും എന്നുള്ളത് എത്ര വാസ്തവം ! ഒരു മരണാവസ്ഥയിലായ രോഗിയെ ആദ്യം കണ്ട വ്യക്തിയാണ് പ്രധാന വിറ്റ്നസ് .ആ വ്യക്തിയിൽ നിന്നാണ് പ്രധാന മൊഴി രേഖപ്പെടുത്തേണ്ടത് എന്നാൽ ജോബിയെ രക്ഷപ്പെടുത്താൻ പോലീസ് അമിതമായ ആത്മാർത്ഥത കാണിച്ചതിന് തെളിവാണിത്-പോലീസ് മൊത്തം വായിച്ചു നോക്കാൻ മറന്നു പോയി.! രക്തം ചർദ്ദിച്ചതിനും, മയക്കമരുന്ന്കുത്തിവപ്പിച്ചതിനും, സമയത്തിന് ചികിത്സ കൊടുക്കാത്തതിനും, വീട്ടുകാരെ അറിയിക്കാത്തതിനും ഇവനെതിരെ എന്തു കേസാണ് എടുക്കേണ്ടത്. നമ്മൾ ആരും നിയമം പഠിച്ചിട്ടുണ്ടാവില്ല. നീതിപീഠമേ നീ പറയൂ. എന്റെ പൊന്നു ചേട്ടൻ കിടന്ന് മരണവെപ്രാളത്തിൽ പിടയ്ക്കുമ്പോൾ ഇവനൊക്കെ 12 മണിക്കൂർ നോക്കി നിന്നു. എന്നെ ഒന്നു അറിയിക്കാഞ്ഞില്ലെ ഒന്നു ജീവനോടെ കാണാൻ. ദൈവമെ…. നീ കണ്ടില്ലെ ഈ ചതി. എന്റെ ചേട്ടൻ എന്തു തെറ്റു ചെയ്തു.ജോബിക്ക് എന്റെ ചേട്ടൻ കരൾ മാറ്റി വച്ച് അവന്റെ ജീവൻ രക്ഷിച്ചതല്ലെ?എന്നിട്ടും ആ പാവത്തിനെ രക്ഷിക്കായിരുന്നില്ലെ…ഈ പാപം ജോബി കഴുകി കളഞ്ഞാൽ പോകുമോ? കൊന്ന പാപം തിന്നാൽ തീരും എന്ന പഴഞ്ചൊല്ലുണ്ട്. ജോബി നീ കൊലയ്ക്കു കൂട്ടുനിന്നിട്ടില്ലെങ്കിൽ സത്യം പറയ്.. :നീ എന്നോട് അമ്യതയിൽ വച്ച്പറഞ്ഞതല്ലെ അരുണും, വിപിനും അറിയാതെ പാഡിയിൽ മെഥനോൾ എത്തില്ല എന്ന്. എന്നിട്ട് നിനക്ക് അറിയാവുന്ന സത്യം ഇപ്പോഴും നീ മൂടിവയ്ക്കുന്നു: എന്റെ ചേട്ടൻ വച്ചു തന്ന കരൾ നിന്റെ ഉള്ളിൽ പിടയ്ക്കുന്നുണ്ട് എങ്കിൽ നീ സത്യം പറയണം. അല്ലാതെ നിന്റെ ധ്യാനവും, കുമ്പസാരവും ദൈവം കാണില്ല. നിന്റെ കരൾ പുഴുത്ത് നീ ചാവും, ഞങ്ങൾ കൂടപിറപ്പുകളുടെ കണ്ണുനീർ നിന്റെ ഏഴു തലമുറ ചുട്ടുനീറും. എന്റെ ചേട്ടന്റെ പോസ്റ്റുമാർട്ടത്തിന്റെ കിറ്റിന് 275 രൂപ കണക്കു പറഞ്ഞ നീ ഇത്രയും കാലം കൂടെ നടന്നതിന്റെ കണക്ക് ആരോടാണ് ബോധിപ്പിച്ചത്? ദൈവമെ നീ ഇത് കാണുന്നില്ലെ?

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here