പാലാരിവട്ടം പീഡനം; മൊഴിമാറ്റാൻ ആവശ്യപ്പെട്ട് പരാതിക്കാരിയ്ക്ക് ഭീഷണി

യുവതിയെ തടവിൽ വച്ച് മാസങ്ങളോളം പീഡിപ്പിച്ച കേസിൽ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. ഒന്നാം പ്രതി ഷൈൻ ആണ് മൊഴിമാറ്റാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതെന്നും യുവതി പറഞ്ഞു.
കേസിൽ പിടിയിലായത് മൂന്ന് പേർ മാത്രമാണ്. ഷൈനിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും തനിക്കെതിരായ അക്രമങ്ങൾക്ക് സഹോദരി ഭർത്താവും കൂട്ടുനിന്നെന്നും യുവതി.
കേസ് പണം വാങ്ങി ഒതുക്കിയ എറണാകുളം നോർത്ത് സിഐ ടി ബി വിജയനെ സസ്‌പെന്റ് ചെയ്തിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് റേഞ്ച് ഐജി പി വിജയന്റെ സസ്‌പെൻഷൻ.
എറണാകുളത്തെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കൊച്ചിയിലെ ഫൽറ്റിൽ നാൽപ്പത് ദിവസത്തോളം തടവിൽവച്ച് പീഡിപ്പിച്ചുവെന്ന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു. കേസിൽ പ്രതിയായ പറവൂർ നായരമ്പലം സ്വദേശി അഭിഷ് (28)നെ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ഇയാൾ അടക്കം എട്ട് പേരാണ് കേസിൽ പ്രതികൾ.
ഒന്നാം പ്രതി ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ ഷൈനിന്റെ കൊച്ചിയിലെ ഫൽറ്റിൽ വച്ചായിരുന്നു പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയെ ജോലി വാഗ്ദാനം ചെയ്താണ് ഷൈൻ എറണാകുളത്ത് എത്തിച്ചത്. ഫൽറ്റിൽനിന്ന് മറ്റ് ഹോട്ടലുകളിലെത്തിച്ച് പീഡിപ്പിച്ചതായും ദൃശ്യങ്ങൾ മൊബൈൽ പകർത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here