എംആർഐ മെഷീനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

എംആർഐ മെഷീനിൽ കുടുങ്ങി യുവാവ് മരിച്ചു. മുംബൈ ബിവൈഎൽ നായർ ചാരിറ്റബിൾ ആശുപത്രിയിലാണ് സംഭവം.
സ്‌കാൻ ചെയ്യുന്നതിനായി ബന്ധുവുമൊത്ത് ഓക്‌സിജൻ സിലിണ്ടറുമായാണ് രാജേഷ് മരു മുറിയിൽ കയറിയത്. ഓക്‌സിജൻ സിലിൻഡറിനെ സ്‌കാനിങ് മെഷിന് ഉള്ളില്ലുള്ള കാന്തിക വലയം വലിച്ചെടുക്കുകയായിരുന്നു. ഉടൻ തന്നെ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു.
സിലിൻഡിറിനൊപ്പം മിഷനിൽ കുടുങ്ങിപ്പോയതാണ് യുവാവിന്റെ മരണത്തിന് കാരണം. മുറിയിലുണ്ടായിരുന്നവർ ഇയാളെ മെഷിനിൽ നിന്ന് വേർപെടുത്തിയപ്പോഴേക്കും രക്തം ഒരുപാടു വാർന്നു പോയിരുന്നു. ഉടനെ അത്യാസന്ന വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും പത്തുമിനുട്ടിനുള്ളിൽ മരണം സംഭവിച്ചു. ആശുപത്രിയിലെ സുരക്ഷാപിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here