വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ച പ്രിന്‍സിപ്പാള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

അഷ്ടമുടി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകളുണ്ടെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ ക്യാമ്പയ്ന്‍. ഫെബ്രുവരി രണ്ടിനാണ് സ്‌കൂളിലെ പ്രിന്‍സിപ്പാളായ എസ്.ശ്രീദേവി ആത്മഹത്യ ചെയ്യതത്. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ക്യാമ്പയ്ന്‍ നടത്തുന്നവര്‍ അധ്യാപികയുടെ ആത്മഹത്യയിലേക്ക് വഴിതെളിച്ച സംഭവങ്ങളെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: ‘സ്‌കൂളിലുണ്ടായ ഒരു സംഭവത്തിന്റെ പേരില്‍ പ്ലസ് വണ്‍ സയന്‍സ് ബാച്ചിലെ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പാള്‍ ചോദ്യം ചെയ്തിരുന്നു. അതേ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പ്രിന്‍സിപ്പാളിനെ കള്ളക്കേസില്‍ കുടുക്കി ഒരു ദിവസം പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ മനംനൊന്താണ് സ്‌കൂളിലെ പ്രധാന അധ്യാപികയായ എസ്.ശ്രീദേവി ആത്മഹത്യ ചെയ്തത്.’
മാത്രമല്ല, പ്രിന്‍സിപ്പാളിന്റെ ആത്മഹത്യക്കിടയാക്കിയ സംഭവങ്ങള്‍ സ്‌കൂളിലെ തന്നെ വിദ്യാര്‍ഥികളിലൊരാളായ ആതിരയെന്ന പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ വിവരിക്കുകയും ചെയ്തു. ഇത് വഴിയാണ് സോഷ്യല്‍ മീഡിയ ഈ വിഷയം ഏറ്റെടുക്കുന്നത്. ടീച്ചര്‍ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയ്ന്‍ നടത്തുന്നവര്‍ പറയുന്നത്. സ്‌കൂളിലെ മറ്റ് അധ്യാപകരും ഇതേ നിലപാടില്‍ തന്നെയാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഏതായാലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എസ്.ശ്രീദേവിയെന്ന അധ്യാപികയുടെ ആത്മഹത്യയെ കുറിച്ചുള്ള ദുരൂഹുതകളും ഫേസ്ബുക്കില്‍ ചര്‍ച്ചയായിട്ടുണ്ട്. കുണ്ടറ സ്വദേശിയാണ് ആത്മഹത്യ ചെയ്ത പ്രിന്‍സിപ്പാള്‍ ശ്രീദേവി. വിഷയം വിവാദമായതോടെ ആതിര എന്ന വിദ്യാര്‍ഥിനി തന്റെ ഫേസ്ബുക്ക് പോസ്റ്റ് റിമൂവ് ചെയ്യ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here