കോച്ചുകളുടെ റിസർവേഷൻ ചാർട്ട് പതിക്കുന്ന സമ്പ്രദായം ദക്ഷിണ റെയിൽവേ നിർത്തലാക്കുന്നു
കോച്ചുകളിൽ റിസർവേഷൻ ചാർട്ട് പതിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാനൊരുങ്ങി ദക്ഷിണ റെയിൽവേ. ആറ് മാസത്തേക്കു പരീക്ഷണാടിസ്ഥാനത്തിലാണു നടപ്പാക്കുന്നത്. എ വൺ, എ, ബി ഗ്രേഡ് സ്റ്റേഷനുകളിൽ നിന്നു പുറപ്പെടുന്ന ട്രെയിനുകളിൽ അടുത്ത മാസം ഒന്നു മുതൽ ചാർട്ട് പതിക്കില്ല. കടലാസ് രഹിത റെയിൽവേ എന്ന ലക്ഷ്യത്തിൻറെ ഭാഗമായി ഘട്ടം ഘട്ടമായി റിസർവേഷൻ ചാർട്ട് രാജ്യത്തെ എല്ലാ ട്രെയിനുകളിലും അവസാനിപ്പിക്കാനാണ് ശ്രമം
എക്‌സ്പ്രസ്, മെയിൽ, ശതാബ്ദി, ഹംസഫർ, തുരന്തോ, രാജധാനി, ഗരീബ്‌രഥ് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്കെല്ലാം പുതിയ തീരുമാനം ബാധകമായിരിക്കും. എന്നാൽ, സ്റ്റേഷനിലെ നോട്ടീസ് ബോർഡിൽ ചാർട്ട് പതിക്കുന്ന സമ്പ്രദായം തുടരും.ചെന്നൈ, എഗ്മൂർ സ്റ്റേഷനുകളിൽ മൂന്നു മാസത്തേക്കു നടപ്പാക്കിയ പരീക്ഷണം വിജയിച്ചതിനെ തുടർന്നാണു കൂടുതൽ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here