വാട്സ് ആപ് ഹര്‍ത്താലിനെ അനുകൂലിച്ച കേരളത്തിലെ ഒമ്പത് മാധ്യമപ്രവര്‍ത്തര്‍ നിരീക്ഷണത്തില്‍

വാട്സ്ആപ് വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ സംസ്ഥാനത്തെ ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ പോലീസ് നിരീക്ഷണത്തില്‍. കത്വ പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്നാണ് കേരളത്തില്‍ വാട്സ് ആപില്‍ ഹര്‍ത്താലിന് ആഹ്വാനം ഉണ്ടായത്. മുഖ്യധാര പത്രത്തിലെ അടക്കം ഒമ്പത് പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇന്റലിജന്റസ് വിഭാഗം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. വാട്ട്‌സ്ആപ്പ് ഹര്‍ത്താലിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സജ്ജീവമായിരുന്നുവെന്നും തിരച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരെയും നിരീക്ഷണപരിധിയിലാക്കിയിരിക്കുന്നത്.
ഏപ്രില്‍ പതിനാറിനാണ് വാട്ട്സ് ആപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനം ഉണ്ടായത്. ഹര്‍ത്താലില്‍ മലപ്പുറം ജില്ലയിലടക്കം കനത്ത നാശനഷ്ടമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ വരുത്തിവെച്ചത്. പോലീസിനെക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടെയും സമരം നടത്താമെന്നും പ്രവര്‍ത്തനം രണ്ടു മേഖലകളായി തിരിച്ചാല്‍ സുഗമമാക്കാം എന്നുമുള്ള അഡ്മിന്മാരുടെ ശബ്ദസന്ദേശം ഗ്രൂപ്പിലുണ്ട്.നെല്ലിവിള പുത്തന്‍വീട്ടില്‍ സുധീഷ്(22), നെയ്യാറ്റിന്‍കര ശ്രീലകം വീട്ടില്‍ ഗോകുല്‍ ശേഖര്‍(21), നെല്ലിവിളകുന്നുവിളവീട്ടില്‍ അഖില്‍ (23) തിരുവനന്തപുരം കുന്നപ്പുഴ സിറില്‍ നിവാസില്‍ എംജെ സിറില്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here