കൊട്ടക്കാമ്പുർ ഭൂമി തട്ടിപ്പ് കേസ്; ഇരകളുടെ നിലപാട് അറിയേണ്ടതുണ്ടെന്ന് ഹൈക്കോടതി
ജോയ്‌സ് ജോർജ് എംപിയുടെ കുടുംബം ഉൾപ്പെട്ട കൊട്ടക്കാമ്പുർ ഭൂമി തട്ടിപ്പുകേസിൽ ഇരകളുടെ നിലപാട് അറിയേണ്ടതുണ്ടന്ന് ഹൈക്കോടതി. ഭൂമി കൈമാറിയവരെ കക്ഷി ചേർക്കാൻ കോടതി ഉത്തരവിട്ടു.
അതേസമയം, ഭൂമി കൈമാറിയവർക്ക് പരാതിയില്ലന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇരകളുടെ രഹസ്യമൊഴി ഹാജരാക്കിയിട്ടുണ്ടന്നും പ്രോ സിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഇരകൾക്ക് പരാതിയില്ലങ്കിൽ ഹർജിക്കാർക്ക് എന്തു കാര്യമെന്നും എന്താണ് ഹർജിക്കാരുടെ താൽപ്പര്യമെന്നും കോടതി ആരാഞ്ഞു .
പട്ടിക വർഗ വിഭാഗത്തിനു പതിച്ചു നൽകിയ വനഭൂമി ജോയ്സ് ജോർജിന്റെ പിതാവ് വ്യാജ മുക്തിയാർ ചമച്ച് തട്ടിയെടുത്തുവെന്നാണ് കേസ്. ഭൂമി തട്ടിയെടുത്തതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുത്ത് കോൺഗ്രസ് പ്രവർത്തകൻ എം മുകേഷും മറ്റും സമർപ്പിച്ച ഹർജയിലാണ് കോടതിയുടെ ഉത്തരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here