എസ്ബിഐ ട്രഷറി ബ്രാഞ്ച് അക്രമിച്ച സംഭവം; എന്‍ജിഒ നേതാക്കള്‍ക്ക് എതിരെ നിലപാട് കടുപ്പിച്ച് പോലീസ്
എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് അക്രമിച്ച സംഭവത്തിൽ എൻ.ജി.ഒ യൂണിയൻ നേതാക്കൾക്കെതിരെ നിലപാട് കടുപ്പിച്ച് പോലീസ്. പ്രതികളെ ജോലിക്ക് കയറാൻ അനുവദിക്കരുതെന്ന് പ്രതികൾ ജോലി ചെയ്യുന്ന ഓഫീസ് മേധാവികൾക്ക് നിർദേശം നൽകി. ഓഫീസ് മേധാവികൾക്ക് തിങ്കളാഴ്ച്ച നോട്ടീസ് നൽകും. പ്രതികൾ ഓഫീസിലെത്തിയാൽ ഉടൻ അറിയിക്കണമെന്നും നിർദേശം.
ഒത്തുതീർപ്പിനുള്ള ശ്രമം നടക്കുന്നുവെന്നു ആരോപണമുയർന്നതിനു പിന്നാലെയാണ് എൻ.ജി.ഒ യൂണിയൻ നേതാക്കൾക്കെതിരെ പോലീസ് നിലപാട് കടുപ്പിക്കുന്നത്.പ്രതികളെ ജോലിക്ക് കയറാൻ അനുവദിക്കരുതെന്ന് പ്രതികൾ ജോലി ചെയ്യുന്ന ഓഫീസ് മേധാവികൾക്ക് നിർദേശം നൽകി. തിങ്കളാഴ്ച്ച ഓഫീസ് മേധാവികൾക്ക് നോട്ടീസ് നൽകും. പ്രതികൾ ഓഫീസിലെത്തിയാൽ ഉടൻ അറിയിക്കണമെന്നും നിർദേശമുണ്ട്. കേസിൽ ആകെ 15 പ്രതികളാണുള്ളത്. ഇവരിൽ 9 പേരെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.സംഭവത്തിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവിന്റെ പങ്കും പോലീസ് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന അശോകൻ, ഹരിലാൽ എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
ദേശീയ പണിമുടക്കിൻറെ രണ്ടാം ദിനം എസ്. ബി. ഐ ട്രഷറി ബാങ്ക് അക്രമണത്തിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവിൻറെ പങ്ക് പോലീസ് സ്ഥിരീകരിച്ചിരുന്നു. സുരേഷ് ബാബുവിൻറെ പങ്ക് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ് സുരേഷ്. അതേസമയം നേരത്തെ അറസ്റ്റിലായ എൻ.ജി.ഒ യൂണിയൻ നേതാക്കളായ അശോകൻ, ഹരിലാൽ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവർക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും.
ബാങ്കിനുണ്ടായ നഷ്ടം നൽകി കേസ് പിൻവലിപ്പിക്കാൻ രാഷ്ട്രീയ നേതാക്കൾ മുഖേനെ ചർച്ചയ്ക്കു ശ്രമിക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ ഒത്തുതീർപ്പിനു സാധ്യതയില്ലെന്ന് ബാങ്ക് മാനേജർ പറഞ്ഞു. അതേ സമയം ബാങ്ക് ആക്രമിച്ച ഇടതു നേതാക്കൾക്കെതിരെ വനിതാ ജീവനക്കാരും രംഗത്തെത്തി. അസഭ്യം വിളിച്ചു തങ്ങളെ അപമാനിച്ചതായി വനിതാ ജീവനക്കാർ റീജിയണൽ മാനേജർക്കു പരാതി നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here