മേഘാലയ ഖനി അപകടം: 42-ാം ദിവസം ഒരു മൃതദേഹം പുറത്തെടുത്തു

മേഘാലയില്‍ ഖനിയില്‍ കുടുങ്ങിയ ഒരു തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. നൂറ് അടി താഴ്ചയില്‍ നിന്നും അഴുകിയ നിലയിലായിരുന്നു മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഖനിയിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് നാവിക സേനയാണ് മൃതദേഹം പുറത്തെത്തിച്ചത്.
അപകടം നടന്ന് 42 ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. നേരത്തേ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തെരച്ചിലില്‍ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് പുറത്തെടുക്കാനുള്ള ശ്രമം പക്ഷേ ഫലം കണ്ടില്ല. തെരച്ചിലിനിടെ അസ്ഥികൂടം ലഭിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ബാക്കി പതിനാല് പേര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here