മുനമ്പത്ത് മുന്‍പും മനുഷ്യക്കടത്ത്; 2013 ല്‍ 70 പേര്‍ കടന്നതായി പൊലീസ് കസ്റ്റഡിയിലുള്ള പ്രഭുവിന്റെ മൊഴി
കൊച്ചിയില്‍ മുന്‍പും മനുഷ്യക്കടത്ത് നടന്നതായി പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ വെളിപ്പെടുത്തല്‍. 2013 ല്‍ മനുഷ്യക്കടത്ത് നടന്നതായി കേസിലെ പ്രതി പ്രഭുവാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. മുനമ്പത്ത് നിന്ന് 70 പേര്‍ മത്സ്യബന്ധന ബോട്ടില്‍ ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലെത്തി. അഭയാര്‍ത്ഥി വിസയില്‍ രണ്ടരവര്‍ഷം ജോലിചെയ്തു. രണ്ടര വര്‍ഷത്തിന് ശേഷം തിരിച്ചയച്ചെന്നും പ്രഭു പൊലീസിന് മൊഴി നല്‍കി.
മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. മുനമ്പത്തു നിന്നും കഴിഞ്ഞ ഇടക്ക് 110 പേര്‍ ഓസ്‌ട്രേലിയയിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ 22 പേര്‍ കുട്ടികളും 20 പേര്‍ സ്ത്രീകളുമാണ്. ഓസ്‌ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപ് ലക്ഷ്യമാക്കിയാണ് സംഘം കടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിന് മുന്‍പ് മൂന്ന് തവണ മുനമ്പത്തു നിന്നും മനുഷ്യക്കടത്ത് നടന്നതായാണ് പൊലീസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് 2013 ല്‍ നടന്ന മനുഷ്യക്കടത്തിനെക്കുറിച്ച് പ്രഭു വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹിയില്‍വെച്ചാണ് പ്രഭുവിനെ പൊലീസ് പിടികൂടിയത്. പ്രഭുവിനൊപ്പം ദീപക്കിനേയും പൊലീസ് അറസറ്റ് ചെയ്തിരുന്നു. യാത്രയ്ക്കുള്ള പണം തികയാത്തതിനാല്‍ ഇരുവരും മടങ്ങുന്നതിനിടെയായിരുന്നു ഇരുവരും പിടിയിലായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here