Advertisement

പതിനേഴുകാരിക്കൊപ്പം 23 ദിവസം വനത്തിനുള്ളില്‍; കാമുകന്‍ അറസ്റ്റില്‍

January 30, 2019
Google News 1 minute Read

വനത്തിനുള്ളില്‍ 23 ദിവസം ഒളിവില്‍ കഴിഞ്ഞ യുവാവിനെയും പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയും പൊലീസ് പിടികൂടി. മേലുകാവ് സ്വദേശി വല്യാട്ടില്‍ അപ്പു ജോര്‍ജിനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകിയായ 17 കാരിക്കൊപ്പം 23 ദിവസം ആരും കാണാതെ വനത്തിനുള്ളില്‍ താമസിക്കുകയായിരുന്നു ഇരുവരും. പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഹൈക്കോടതിയില്‍ ഹാജരാക്കി. ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇന്ന് പീരുമേട് കോടതിയില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു വന്ന് ഇലവീഴാപൂഞ്ചിറയുടെ സമീപമുള്ള വനമേഖലയില്‍ കഴിയുകയായിരുന്നു അപ്പുവെന്ന് പൊലീസ് പറഞ്ഞു.

Read Also: പോക്‌സോ കേസ്; കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കുമളിയിലെത്തിയ അപ്പു പെണ്‍കുട്ടിയുമായി അടുപ്പത്തിലായെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ആറിന് സണ്‍ഡേ സ്‌കൂളിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നുപോയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. വീട്ടുകാര്‍ കുമളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് യുവാവിന്റെ മേലുകാവിലെ വീട്ടിലും മര്‌റും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെണ്‍കുട്ടിയെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ ഹൈക്കോടതിയിലും പരാതി നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ജില്ലാ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ വനത്തില്‍ ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. അപ്പുവിന്റെ ബൈക്ക് കഴിഞ്ഞ ദിവസം കോളപ്ര അടൂര്‍ മലയില്‍ നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. എന്നാല്‍, ഇരുവരെയും കണ്ടെത്താന്‍ സാധിച്ചില്ല. വനത്തിനുള്ളില്‍ ആഹാരം പാചകം ചെയ്യാന്‍ ഉപയോഗിച്ച അടുപ്പും പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെണ്‍കുട്ടിയുടെ ബാഗും അന്വേഷണസംഘം കണ്ടെത്തി. മാങ്ങയും നാളികേരവും കഴിച്ച് വിശപ്പടക്കി പാറയിലും മരച്ചുവട്ടിലുമായാണ് ഇരുവരും കഴിഞ്ഞിരുന്നത്.
എന്നാല്‍, കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇരുവരും പൊലീസിന്റെ മുന്നില്‍ പെടുകയായിരുന്നു. അടൂര്‍ മലയില്‍ നിന്ന് ചാക്ക് കെട്ടുകളുമായി കോളപ്ര ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് ഇരുവരും പൊലീസിന്റെ വലയില്‍ പെട്ടത്. അടൂര്‍മല സിഎസ്‌ഐ പള്ളിയുടെ പാരിഷ് ഹാളില്‍ രഹസ്യമായി താമസിച്ചുവരികയായിരുന്നു ഇരുവരും. പൊലീസിനെ കണ്ടതോടെ രണ്ട് പേരും ഓടിരക്ഷപ്പെടാന്‍ നോക്കിയെങ്കിലും പൊലീസനും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

Read Also; കുംഭമേള; ഗംഗയില്‍ മുങ്ങി യോഗി ആദിത്യനാഥ് (വീഡിയോ)

സ്ത്രീകളെ വലയിൽ വീഴ്ത്തി ഇവരോടൊപ്പം താമസിച്ച ശേഷം കടന്നു കളയുകയാണ് അപ്പുവിന്റെ പതിവെന്നും   ഇടുക്കിയിലും കോട്ടയത്തുമായി ഒട്ടേറെ പെൺകുട്ടികളെ ഇയാൾ കെണിയിൽ വീഴ്ത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2 വർഷം മുൻപ്  ചിങ്ങവനത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ  അറസ്റ്റിലായിരുന്നു. മൂലമറ്റത്തു നിന്നു ബൈക്ക് മോഷണം നടത്തിയ സംഭവത്തിലും ഇയാൾക്കെതിരെ  കേസെടുത്തിരുന്നു. ഒളിച്ചു താമസിക്കുന്നതിനിടെ ജനവാസ മേഖലയിൽ നിന്നു കാർഷികവിഭവങ്ങൾ മോഷ്ടിച്ച്  വിൽപന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here