ആലപ്പാട് സന്ദര്‍ശിക്കും: ഇ പി ജയരാജന്‍

ആലപ്പാട് കരിമണല്‍ ഖനന പ്രദേശം സന്ദര്‍ശിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. കരുനാഗപ്പള്ളി എം എല്‍ എ ആര്‍ രാമചന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ മന്ത്രി, ആലപ്പാട് വിഷയത്തില്‍ നാടിന്റെ പുരോഗതിക്ക് തുരങ്കം വെക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയവും രേഖപ്പെടുത്തി.
ആലപ്പാട്ടെ കരിമണല്‍ സമരം ഇന്ന് നിയമസഭയില്‍ ഉന്നിച്ചിരുന്നു. കരുനാഗപ്പള്ളി എം എല്‍ എ.ആര്‍ രാമചന്ദ്രനാണ് ശ്രദ്ധ ക്ഷണിക്കലൂടെ വിഷയം സഭയില്‍ ഉന്നയിച്ചത്. ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന സമര സമിതിയുടെ ആവശ്വത്തിനൊപ്പമാണ് റവന്യൂ മന്ത്രി അംഗമായ സി പി ഐ. എന്നാല്‍ സി പി എം സമ്പൂര്‍ണ ഖനന നിരോധനത്തോട് യോജിക്കുന്നില്ല . ശബരിമലയിലെ മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം മലയരയ വിഭാഗത്തിന് നല്‍കണമെന്നാവശ്യപ്പെടുന്ന ഒ രാജഗോപാലിന്റെ ശ്രദ്ധ ക്ഷണിക്കലും ഇന്ന് സഭയില്‍ ഉന്നയിച്ചു.
Read More: ആലപ്പാട്ടെ കരിമണൽ സമരം ഇന്ന് നിയമസഭയിൽ
വ്യവസായ മന്ത്രി ആലപ്പാട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തണമെന്ന് ആര്‍ രാമചന്ദ്രന്‍ എം എല്‍ എ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കണം. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ യുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. കരിമണല്‍ സ്വകാര്യമായി ശേഖരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുന്നു. നാടിന്റെ പുരോഗതിക്ക് തുരങ്കം വെക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here