ദൈവത്തോട് തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രാർത്ഥിച്ചിട്ടില്ലെന്ന് നരേന്ദ്ര മോദി; പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡിലെ രണ്ട് ദിവസത്തെ ക്ഷേത്ര ദർശനം പുരോഗമിക്കുന്നു
പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡിലെ രണ്ട് ദിവസത്തെ ക്ഷേത്ര ദർശനം പുരോഗമിക്കുന്നു. പ്രധാനമന്ത്രി ഇന്ന് ബദ്രീനാഥിൽ ക്ഷേത്ര ദർശനം നടത്തും. ദൈവത്തോട് തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രാർത്ഥിച്ചിട്ടില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു. അതേസമയം മോദിയുടെ ക്ഷേത്ര ദർശനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി
രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെത്തിയത്. ആദ്യ ദിനം കേദാർനാഥും, ഇന്ന് ബദ്രിനാഥിലുമാണ് പ്രധാന മന്ത്രി സന്ദർശനം നടത്തിയത്. കേദാർനാഥിൽ ഒറ്റപെട്ട ഗുഹയിൽ പതിനഞ്ച് മണിക്കൂർ ഏകാന്ത ധ്യാനവും മോദി നടത്തിയിരുന്നു. തുടർന്ന് മാധ്യമങ്ങളോട് പ്രതികരിച്ച് മോദി കേദർ നാഥിനായി പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിനായി താൻ പ്രാർത്ഥിച്ചിട്ടില്ലെന്നും, രണ്ട് ദിവസത്തെ ക്ഷേത്ര ദർശനത്തിനു അനുമതി നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷനോട് നന്ദി പറയുന്നു എന്നും പ്രധാനമന്ത്രി പ്രതികരിച്ചു
മോദിയുടെ ക്ഷേത്ര ദർശനവും, ദൃശ്യ മാധ്യമങ്ങളിൽ അത് സംപ്രേഷണം ചെയ്യുന്നതും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ആരോപിച്ച് ത്രിണമൂൽ കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് കമ്മീഷനു കത്ത് നൽകി. സമാന ആരോപണം ഉന്നയിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും രംഗത്തെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here