ആറന്മുള വള്ള സദ്യയ്ക്ക് നാളുകള്‍ മാത്രം ശേഷിക്കെ മണ്‍പുറ്റുകള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍

പ്രളയാനന്തരം പമ്പയാറ്റില്‍ രൂപം കൊണ്ട മണ്‍പുറ്റുകള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്കാലത്തിന് നാളുകള്‍ മാത്രം ശേഷിക്കെ മണ്‍ത്തിട്ടകള്‍ കാരണം പളളിയോടങ്ങള്‍ കടവിലേക്ക് അടുപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
ഡ്രജര്‍ ഉപയോഗിച്ചായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ചെളിയും മണ്‍പുറ്റുകളും നീക്കം ചെയ്തിരുന്നത്. പ്രളയം എത്തിയതോടെ ചെളിയും മണ്ണും ഇരട്ടിയായി നദീ തീരങ്ങളില്‍ അടിഞ്ഞു കൂടി
പ്രളയാനന്തരം പമ്പാനദിയുടെ അടിത്തട്ടിലും തീരങ്ങളിലും സംഭവിച്ച മാറ്റങ്ങള്‍ സംബന്ധിച്ച പഠനം നടത്തി ജലനിരപ്പ് കുറയുന്നതിനനുസരിച്ച് മണ്‍പുറ്റുകള്‍ നീക്കം ചെയ്യാന്‍ ജല സേചന വകുപ്പ് നേരെത്തെ തീരുമാനിച്ചിരുന്നു. പള്ളിയോട സേവ സംഘം ഇതു സംബന്ധിച്ചു നിരവധി പരാതി നല്‍കിയിട്ടും ഡ്രജര്‍ ഉപയോഗിച്ചുള്ള മണ്ണ് നീക്കം ഇതു വരെ ആരംഭിച്ചട്ടില്ല.
നദിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ ഡ്രജര്‍ പ്രവര്‍ത്തിപ്പിക്കാനകില്ലെന്നാണ് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ക്ഷേത്രക ടവിനു സമീപത്തെ 500 മീറ്റര്‍ അകലം വരെ മണ്‍പുറ്റുകള്‍ നീക്കം ചെയ്യാനുള്ള എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഇതിനായുള്ള ഫണ്ട് അനുവദിച്ചിട്ടില്ല. ഈ വര്‍ഷത്തെ വള്ളസദ്യ ആഗസ്റ്റ് അഞ്ചിന് ആരംഭിക്കും. മണ്‍പുറ്റുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഇതിനെ മുന്നെ പൂര്‍ത്തിയാക്കണമെന്നാണ് പള്ളിയോട സേവ സംഘത്തിന്റെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here