‘ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ല; വിഎസ് ആരോഗ്യവാനായി തിരിച്ചെത്തും’ ; വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഇടത് നേതാക്കള്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഇടത് നേതാക്കള്‍. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എളമരം കരീം, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെത്തി. ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ലെന്നും വിഎസ് ആരോഗ്യവാനായി തിരിച്ചുവരുമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞു.
ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ല. പോരാളിയായി തന്നെ വിഎസ് തിരിച്ചെത്തും. ഐസിയുവില്‍ ആയതിനാല്‍ വിഎസിനെ നേരിട്ട് കാണാന്‍ സാധിച്ചില്ല. മക്കളെയും ഡോക്ടര്‍മാരെയും കണ്ട് വിവരങ്ങള്‍ തിരക്കി. ആരോഗ്യവാനായി തന്നെ വിഎസ് തിരികെ എത്തും – എം എ ബേബി പറഞ്ഞു.
ആരോഗ്യനില മെച്ചപ്പെട്ടു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. വിഎസിനെ നേരിട്ട് കണ്ടില്ല. പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. വി എസ് എന്നും ആരോഗ്യവാനാണ് – അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ മുതല്‍ തന്നെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്ന വി.എസ്.അച്യുതാനന്ദന് ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ഹൃദയാഘാതം
ഉണ്ടായത്. മകളുടെ ഭര്‍ത്തവായ ഡോക്ടര്‍ തങ്കരാജിന്റെ നേതൃത്വത്തില്‍ സിപിആര്‍ നല്‍കിയ ശേഷം പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായിരിക്കെ സംഭവിച്ച പക്ഷാഘാതത്തെ തുടര്‍ന്ന് വി.എസ് കുറച്ചുനാളായി വിശ്രമത്തിലാണ്. 101 വയസ് പിന്നിട്ട
വിഎസിന്റെ അസുഖ വിവരമറിഞ്ഞ് പാര്‍ട്ടി നേതാക്കളടക്കം നിരവധി പേര്‍ ആശുപത്രിയില്‍ എത്തി.
Story Highlights : Leaders visit Former Kerala CM VS Achuthanandan in at hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here