Advertisement

ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് മെഹ്ബൂബ മുഫ്തി

August 5, 2019
Google News 6 minutes Read

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുൻ ജമ്മുകാശ്മീർ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണ് ഇന്നെന്നും കാശ്മീരിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്നും മെഹ്ബൂബ മുഫ്തി ആരോപിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും മുഫ്തി പറഞ്ഞു. ഈ നടപടി രാജ്യത്താകെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

Read Also; കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി; വിജ്ഞാപനം പുറത്തിറങ്ങി

കാശ്മീരിലെ ജനങ്ങളെ ഭീതിപ്പെടുത്തിയും അധികാരമുറപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മെഹ്ബൂബ മുഫ്തി ആരോപിച്ചു. കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആൾട്ടിക്കിൾ 370 റദ്ദാക്കിയതായി രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായത്. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനത്തിൽ രാഷ്ട്രപതി ഒപ്പ് വെച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here