പാലാരിവട്ടം പാലം ക്രമക്കേട്; ചെന്നൈ ഐഐടി ടീമിന്റെ റിപ്പോര്‍ട്ട് വൈകുന്നു

പാലാരിവട്ടം പാലം ക്രമക്കേട് പരിഹരിക്കാന്‍ നിയോഗിച്ച ചെന്നൈ ഐഐടി ടീമിന്റെ റിപ്പോര്‍ട്ട് വൈകുന്നു. റിപ്പോര്‍ട്ട് വൈകുന്നത് മൂലം അറ്റകുറ്റപ്പണിയും അനന്തമായി നീളുകയാണ്.
കഴിഞ്ഞ മാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഐഐടി സംഘത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീടത് ഈ മാസം 26ലേക്ക് മാറ്റി. പക്ഷേ മാറ്റിയ തീയതിയിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെന്നൈ ഐഐടി സംഘം എത്തിയില്ല. പാലത്തില്‍ നടത്തിയ പഠനത്തിന്‍മേല്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായതിനാലാണ് റിപ്പോര്‍ട്ട് വൈകുന്നതെന്നാണ് സൂചന. പൊതു മരാമത്ത് വിഭാഗത്തിന് ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ അപാകത പരിഹരിക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ ചെന്നെ ഐഐടിയില്‍ നിന്നും വിദഗ്ദ്ധരെ നിയോഗിച്ചത്. പാലം പുനഃനിര്‍മ്മിച്ച് ഗതാഗതയോഗ്യമാക്കാന്‍ സഹായിക്കുക എന്നതാണ് ഇവരുടെ ദൗത്യം. എന്നാല്‍ പഠന റിപ്പോര്‍ട്ട് നീളുന്നതോടെ അറ്റകുറ്റപ്പണി അനിശ്ചിതത്വത്തിലാണ്. ഇതുമൂലം ജനങ്ങള്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here