പാവറട്ടി കസ്റ്റഡി മരണം; രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ ഒളിവിൽ
പാവറട്ടിയിൽ എക്‌സൈസ് കസ്റ്റഡിയിൽ കഞ്ചാവ് പ്രതി മരിച്ച സംഭവത്തിൽ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ ഒളിവിൽ. എക്‌സൈസ് വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിൽ ഉണ്ടായിരുന്ന പ്രിവന്റീവ് ഓഫീസർമാരെയും ചോദ്യം ചെയ്യും.
അതേസമയം, രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ എട്ട് ഉദ്യോഗസ്ഥരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കൃത്യത്തിൽ എല്ലാവരും പങ്കാളികൾ അല്ല എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൃത്യത്തിൽ ആർക്കൊക്കെയാണ് പങ്ക് എന്നത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ചാവക്കാട് കോടതിയിൽ സമർപ്പിക്കും. വാഹനത്തിൽ ഉണ്ടായിരുന്ന എട്ട് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ടെങ്കിലും കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.
മലപ്പുറം തിരൂർ സ്വദേശി രഞ്ജിത്തിന്റെ മരണ കാരണം മർദനമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന്, എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തുത്തിരുന്നു. എന്നാൽ രഞ്ജിത്തിനെ മർദിച്ചതിൽ എല്ലാവർ ക്കും പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. വാഹനത്തിൽ ഡ്രൈവർ അടക്കം ആറ് എക്‌സൈസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യും.
ഗുരുവായൂരിൽ നിന്ന് ഒന്നാം തീയതി തൃശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കസ്റ്റഡിയിൽ എടുത്ത രഞ്ജിത്ത് കുമാറിന്റെ പക്കൽ നിന്ന് രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തിരുന്നു. തൃശ്ശൂരിലേക്കുള്ള യാത്രാമദ്ധ്യേ പ്രതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമായിരുന്നു ഉദ്യോഗസ്ഥർ നൽകിയിരുന്ന മൊഴി. മരണം മർദനമേറ്റതിനെ തുടർന്നാണെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് വിദഗ്ദർ പൊലീസിന് മൊഴി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here