മരട് ഫ്‌ളാറ്റ് വിവാദം; മുൻ നഗരസഭ സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെ ചോദ്യം ചെയ്യും

മരട് ഫ്‌ളാറ്റ് വിവാദവുമായി ബന്ധപ്പെട്ട് മുൻ നഗരസഭ സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെ ചോദ്യം ചെയ്യും. കേസന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യുക.
മരട് ഫ്‌ളാറ്റിന് അനധികൃതമായി അനുമതി നൽകിയ മുൻ നഗരസഭാ സെക്രട്ടറിയാണ് അഷ്‌റഫ്. ചട്ടവിരുദ്ധ പ്രവർത്തനം ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അഷ്‌റഫിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യുക. ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ ഓഫീസുകളിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി.
അതേസമയം മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ ഇൻഡോറിൽ നിന്നുള്ള വിദഗ്ധ എഞ്ചിനിയർ കേരളത്തിലെത്തും. ഇരുന്നൂറിലേറെ കെട്ടിടങ്ങൾ പൊളിച്ച് പരിചയമുള്ള എസ്.ബി.സർവത്തേ ആണ് സംസ്ഥാന സർക്കാരിന്റെ ഉപദേശകനായി എത്തുന്നത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടങ്ങൾ പൊളിക്കുന്നതിലും, ഖനനത്തിലും വിദഗ്ധനായ സർവത്തേ അകത്ത് സ്‌ഫോടനം നടത്തി ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചതിന്റെ ഗിന്നസ് വേൾഡ് റെക്കോർഡിന് ഉടമ കൂടിയാണ്. സർവത്തേയുമായി ആലോചിച്ച ശേഷം വെള്ളിയാഴ്ച പൊളിക്കുന്ന കമ്പനിയെ സർക്കാർ പ്രഖ്യാപിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here