കൂടത്തായി കൊലപാതക പരമ്പര: മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ റെയ്ഡ്
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പ്രാദേശിക മുസ്‌ലിം ലീഗ് നേതാവ് ഇമ്പിച്ചിമോയുടെ വീട്ടിലും, കടയിലും റെയ്ഡ്. ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിൽ ജോളിയുടെ റേഷൻ കാർഡ് കണ്ടെടുത്തു.ഇമ്പിച്ചി മോയിക്ക് ജോളിയുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.
പൊന്നമറ്റത്തെ തെളിവെടുപ്പിനിടെ ജോളി ചില രേഖകൾ പ്രാദേശിക ലീഗ് നേതാവ് ഇമ്പിച്ചി മോയിക്ക് കൈമാറിയതായി അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്റെ നേതൃത്വത്തിലാണ് കൂടുത്തായിലെ വീട്ടിൽ പരിശോധന നടത്തിയത്.
ഇതേ സമയം തന്നെ അന്വേഷണ സംഘം കൂടത്തായിലെ ഇമ്പിച്ചി മോയുടെ കടയിലും പരിശോധന നടത്തി. ജോളിയുടെ റേഷൻ കാർഡ് കടയിൽ നിന്നും കണ്ടെടുത്തു. അടുത്ത ദിവസം അന്വേഷണ സംഘം ഇരുവരെയും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
ജോളിയുടെ അറസ്റ്റിന്റെ തലേ ദിവസം ഇരുവരും പെന്നാമറ്റത്തെ വീട്ടിന് സമീപം കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.കേസിൽ അഭിഭാഷകന് വേണ്ടി ജോളി ഇമ്പിച്ചിമോയിയുടെ സഹായവും തേടിയിരുന്നു.കൂടാതെ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉള്ളതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
ഇടുക്കി രാജകുമാരിയിലുള്ള ജോളിയുടെ സഹോദരി ഭർത്താവ് ജോണിയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു.ബന്ധു എന്നതിലുപരി ഈ കേസുമായി തനിക്ക് യാതൊരു ബന്ധം ഇല്ലെന്ന് ജോണി പറഞ്ഞു,അതിനിടെ ഷാജുവിനോട് ചോദ്യം ചെയ്യലിനായി വടകര റൂറൽ എസ്പി ഓഫിസിൽ ഹാജരാകണമെന്ന് പോലീസ് നിർദേശം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here