Advertisement

ഇന്റർനെറ്റിലും മൊബൈലിലും അശ്ലീല വീഡിയോകളും ചിത്രങ്ങളും കാണുന്നത് നിയമവിരുദ്ധമാണോ?

October 15, 2019
Google News 4 minutes Read

അശ്ലീല വീഡിയോകളും ചിത്രങ്ങളും ലഭിക്കാൻ ഇന്ന് യാതൊരു തടസവുമില്ല. കൈയിൽ ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിലും എന്തും ലഭ്യമാകുന്ന അവസ്ഥ. ഇക്കൂട്ടത്തിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്നുണ്ടെങ്കിൽ അത് നിയമ വിരുദ്ധമാണോ അല്ലയോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതേക്കുറിച്ച് വ്യക്തമായ വിവരം പങ്കുവയ്ക്കുകയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. അശ്ലീല ദൃശ്യങ്ങൾ കാണുന്നതിന് ഇന്ത്യയിൽ നിരോധനമുണ്ടോ, അശ്ലീല ദൃശ്യങ്ങളുമായി ബന്ധപ്പെട്ടത് എന്തെല്ലാം നിരോധനങ്ങളാണ് ഇന്ത്യയിലുള്ളത് തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രീജിത്ത് തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്റർനെറ്റിലും മൊബൈലിലും അശ്ലീല വീഡിയോകളും, ചിത്രങ്ങളും കാണുന്നത് നിയമവിരുദ്ധമാണോ ??

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ പോൺ വീഡിയോകൾ കാണുന്നുവെന്ന് റിപ്പോർട്ടുകൾ ഉള്ള കേരളത്തിലെ ഇന്റർനെറ്റ് തലമുറ അറിയാൻ.

കുട്ടികളുടെ നഗ്‌നചിത്രങ്ങൾ കാണുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ നാം വ്യാപകമായി ചർച്ച ചെയ്തതാണ്. ഈ പശ്ചാത്തലത്തിൽ ലൈംഗിക ദൃശ്യങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികൾ എങ്ങനെയാണെന്നും നോക്കാം.

1. അശ്ലീല ദൃശ്യങ്ങൾ കാണുന്നതിന് ഇന്ത്യയിൽ നിരോധനം ഉണ്ടോ ?

ഇല്ല. ഇന്റർനെറ്റിൽ നിന്നോ, സ്വയം നിർമ്മിച്ചതോ ആയ ഏതൊരു ലൈംഗിക ദൃശ്യങ്ങളും സ്വയം/സ്വകര്യമായി കാണുന്നതിന് ഇന്ത്യയിൽ നിരോധനമില്ല. ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നവ കോപ്പി റൈറ്റ്‌സ് ഉള്ളതാണെങ്കിൽ പകർപ്പവകാശ നിയമങ്ങൾ ബാധകയിരിക്കും. എന്നാൽ ഓൺലൈനിൽ അശ്ലീല വീഡിയോകളോ ദൃശ്യങ്ങളോ കാണുന്നതിന് നിരോധനമില്ല.

2. അശ്ലീല ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിലോ, ലാപ്‌ടോപ്പിലോ/ മറ്റ് ഉപകരണങ്ങളിലോ സ്റ്റോർ ചെയ്ത് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണോ?

അല്ല. സ്വന്തം മൊബൈൽ ഫോണിലോ, ലാപ്‌ടോപ്പിലോ, പെൻഡ്രൈവിലോ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമല്ല. എന്നാൽ child pornography/പ്രായപൂർത്തിയാകാത്തവരുടെ ദൃശ്യങ്ങൾ സൂക്ഷിക്കുന്നതും, പ്രചരിപ്പിക്കുന്നതും, കാണുന്നതും/മറ്റെല്ലാ ഇടപാടുകളും കുറ്റകരമാണ്.

3. അശ്ലീല ദൃശ്യങ്ങളുമായി ബന്ധപ്പെട്ടത് എന്തെല്ലാം നിരോധനങ്ങളാണ് ഇന്ത്യയിലുള്ളത് ?

child pornography അഥവാ കുട്ടികളുടെ/പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കാണുന്നതും, ഡൗൺലോഡ് ചെയ്യുന്നതും, ബ്രൗസ് ചെയ്യുന്നതും, വാട്‌സ്ആപ്പിലോ, മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയോ അയക്കുന്നതും 5 വർഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. child pornography /കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുന്നതും, ചിത്രങ്ങളെടുക്കുന്നതും സമാന രീതിയിൽ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

വെബ്സൈറ്റിലും ഇന്റർനെറ്റിലും അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ഇന്ത്യൻ പീനൽ കോഡിലെ 292 of IPC (punishment for showing obscene materials) പ്രകാരവും, Protection of Children from Sexual Offences Act (use of children for pornographic purposes) പോക്‌സോ നിയമം വകുപ്പ് 13 പ്രകാരവും ക്രിമിനൽ കുറ്റമാണ്.

4. child pornography /കുട്ടികളുടേതല്ലാത്ത അശ്ലീല ദൃശങ്ങൾ വാട്‌സ്ആപ്പ്/മെസഞ്ചർ വഴി അയക്കുന്നത് കുറ്റകരമാണോ ?

തീർച്ചയായും ആണ്. അശ്ലീല ദൃശ്യങ്ങൾ കാണാം എന്നല്ലാതെ അത് മറ്റൊരാൾക്ക് ഏതു മാർഗത്തിലൂടെ അയച്ചാലും അത് കുറ്റകരമാണ്.
ഏത് തരത്തിലുള്ള അശ്ലീല ദൃശ്യങ്ങൾ ആണെങ്കിലും ഒന്നിൽകൂടുതൽ ആളുകൾ ചേർന്ന് കാണുന്നതും, പൊതുസ്ഥലങ്ങളിൽവച്ച് കാണുന്നതും. ഏതെങ്കിലും അശ്ലീല ദൃശ്യങ്ങളോ, ചിത്രങ്ങളോ വാട്‌സ്ആപ്പിലോ, ടെലഗ്രാമിലോ തുടങ്ങി ഏതെങ്കിലും രീതിയിൽ മറ്റാർക്കെങ്കിലും അയച്ചു കൊടുത്താൽ അത് ക്രിമിനൽ കുറ്റമാണ്. ഐടി ആക്റ്റിലെ വകുപ്പ് 67 പ്രകാരം 5 വർഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

5. Child Pornography അല്ലാത്ത അശ്ലീല ദൃശ്യങ്ങൾ കാണാമെന്ന് നിയമമുണ്ടോ ?

ഇല്ല. അശ്ലീല ദൃശ്യങ്ങൾ കാണുന്നത് കുറ്റകരമാണ് എന്നൊരു നിയമമില്ല. Child Pornography കാണരുതെന്നും, സൂക്ഷിക്കരുതെന്നും, നിർമിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നുമാണ് നിയമം പറയുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലുംകാര്യം expressly നിരോധിച്ചിട്ടില്ല/നിയന്ത്രിച്ചിട്ടില്ല എങ്കിൽ അത് ചെയ്യുന്നത് ഇന്ത്യയിൽ കുറ്റകരമല്ല.

6. സ്വന്തം അശ്ലീല ദൃശ്യങ്ങൾ പകർത്താനോ സൂക്ഷിക്കാനോ അവകാശമുണ്ടോ ?

തീർച്ചയായും സ്വന്തം ലൈംഗിക ദൃശ്യങ്ങളും, ചിന്ത്രങ്ങളും സ്വയം പകർത്താനും സൂക്ഷിക്കാനും ഏതൊരു പൗരനും അവകാശമുണ്ട്. പക്ഷെ അവ പ്രചരിപ്പിക്കാനോ മറ്റൊരാൾക്ക് അയച്ചു നൽകാനോ, പബ്ലിക് ആയി കാണുവാനോ, കാണിക്കുവാനോ പാടുള്ളതല്ല.( ഇക്കാര്യം വ്യക്തമാക്കുന്ന കേരള ഹൈക്കോടതിയുടെ വിധി ഈ പോസ്റ്റിനോടൊപ്പം )

7. അശ്ലീല ദൃശ്യങ്ങൾ കാണുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെന്താണ്?

ഏതുതരത്തിലുള്ള അശ്ലീല വീഡിയോകൾ കാണുന്നതും പൂർണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2013ൽ കമലേഷ് വാസ്വാനി എന്ന അഭിഭാഷക സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയെങ്കിലും പ്രായപൂർത്തിയായ പൗരന്മാർ അവരുടെ വീടിന്റെയോ, റൂമിന്റെയോ നാല് ചുമരുകൾക്കുള്ളിൽ ഇരുന്ന് ലൈംഗിക വീഡിയോകൾ കാണുന്നത് നിരോധിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തു വ്യക്തമാക്കി. അത്തരത്തിൽ അശ്ലീല വീഡിയോകൾ സ്വകര്യമായി കാണുന്നത് നിരോധിച്ചാൽ അത് മൗലികാവകാശമായ ആർട്ടിക്കിൾ 21 ന്റെ ലംഘനമാകുമെന്നും ജസ്റ്റിസ് എച്ച് എൽ ദത്തു നിരീക്ഷിച്ചു.

ഏകദേശം 40 മില്യൺ വെബ്സൈറ്റുകളാണ് ലോകത്തുടനീളം സൗജന്യമായി പോൺ വീഡിയോകളും ദൃശ്യങ്ങളും നൽകുന്നത്. ഇവയെല്ലാം നിരോധിക്കുക എന്നത് നിയമപരമായി സാധ്യമല്ല. എന്നതിനാൽ കുട്ടികളുടെയും, പ്രായപൂർത്തിയാകാത്തവരുടെയും അശ്ലീല ചിത്രങ്ങൾ 857 വെബ്സൈറ്റുകൾ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിയെ തുടർന്ന് കേന്ദ്ര സർക്കാർ അടച്ചു പൂട്ടിയിരുന്നു.

അശ്ലീല ദൃശ്യങ്ങളോ /ലൈംഗിക ദൃശ്യങ്ങളോ പകർത്തുകയോ, അവ കൈവശം സൂക്ഷിക്കുകയോ ചെയ്യുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധിയുടെ വിശദാംശങ്ങൾ ഇങ്ങനെ..??

അത്തരത്തിൽ പ്രായപൂർത്തിയായവർ പകർത്തുന്ന നഗ്‌ന ദൃശ്യങ്ങൾ ലൈംഗിക അതിപ്രസരമുള്ള ദൃശ്യങ്ങൾ ആണെങ്കിൽപോലും അവ ഏതെങ്കിലും മാർഗത്തിലൂടെ പ്രചരിപ്പിച്ചില്ലെങ്കിൽ കേസെടുക്കാൻ സാധിക്കില്ലെന്നും കോടതി.

സ്വയം പകർത്തിയ നഗ്‌ന ദൃശ്യങ്ങളും, ലൈംഗിക ദൃശ്യങ്ങളും മൊബൈൽ ക്യാമറയിലും, ഡിജിറ്റൽ ക്യാമറയിലും പകർത്തി കൈവശംവച്ചു എന്ന കേസിൽ കമിതാക്കൾക്കെതിരെ കൊല്ലം പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി.

സ്ത്രീകളെ മോശമായി അശ്ലീല രീതിയിൽ ചിത്രീകരിക്കുന്നത് തടയുന്ന 1986 ലെ Indecent Representation of women (prohibition) Act പ്രകാരം രജിസ്റ്റർ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്.

കൊല്ലം ബസ് സ്റ്റാൻഡിൽ പരിശോധന നടത്തവേ ബസ്സ് കാത്തുനിന്ന യുവതിയുടെയും യുവാവിന്റെയും ബാഗിൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോണിലും, ഡിജിറ്റൽ ക്യാമറയിലും അവരുടെ നഗ്‌ന ദൃശ്യങ്ങളും, ലൈംഗിക ദൃശ്യങ്ങളും പകർത്തി സൂക്ഷിച്ചു എന്ന പേരിലാണ് കൊല്ലം സർക്കിൾ ഇൻസ്പെക്ടർ കേസ് രജിസ്റ്റർ ചെയ്തത്.

യുവതിയുടെ നഗ്‌ന ചിത്രങ്ങൾ യുവാവ് പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്ന പൊലീസ് വാദം കോടതി അംഗീകരിച്ചില്ല. നിയമപ്രകാരം ഒരാൾ അത്തരത്തിലുള്ള നഗ്‌ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ മാത്രമാണ് കേസെടുക്കാൻ സാധിക്കുകയുള്ളു എന്നും, പ്രായപൂർത്തിയായവർ അവരുടെ നഗ്‌ന ചിത്രങ്ങളോ ലൈംഗിക ചിത്രങ്ങളോ സ്വയം പകർത്തി സൂക്ഷിച്ചാൽ അത് കുറ്റകരമല്ലെന്നും കേരള ഹൈക്കോടതി വിധിച്ചു.
ജസ്റ്റിസ് വി രാഗവിജയരാഗവനാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

വാൽ: അത്യാധുനിക വെബ്സൈറ്റുകൾ നിർമ്മിച്ച് ആസൂത്രിതമായി അശ്ലീല ചിത്രങ്ങളുടെ മാർക്കറ്റിങ് നടത്തുന്ന വൻകിടക്കാർക്കെതിരെയും ശക്തമായ നിയമനടപടികൾ ഉണ്ടാകണം. സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന മാനസായിക രോഗികളായ യുവജനങ്ങളെ കണ്ടെത്തി മതിയായ ചികിത്സയും കൗൺസിലിംഗും ഉറപ്പാക്കണം എന്നും എനിക്ക് അഭിപ്രായമുണ്ട്.

അഡ്വ ശ്രീജിത്ത് പെരുമന

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here