Advertisement

കൂടത്തായി കൊലപാതക പരമ്പര; ആൽഫൈൻ വധക്കേസിൽ ജോളിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു

October 30, 2019
Google News 0 minutes Read

കൂടത്തായി ആൽഫൈൻ വധക്കേസിൽ പ്രതി ജോളിയെ ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുന്നു. ഇന്ന് പുലിക്കയത്തെ ഷാജുവിന്റെ വീട്ടിൽ എത്തിച്ച് തെളിവെടുത്തു. നാളെ കൂടാത്തായി പൊന്നാമ്മറ്റത്തെ വീട്ടിൽ എത്തിച്ച് തെളിവെടുക്കും.

അതേസമയം, കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപ് സിലി സെബാസ്റ്റ്യൻ യാത്ര ചെയത ജോളിയുടെ ആദ്യത്തെ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. റിട്ട: എസ്.ഐക്ക് വിറ്റിരുന്ന കാർ താമരശ്ശേരി പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്.

ആൽഫെൻ വധക്കേസിൽ താമരശ്ശേരി ഡിവൈഎസ്പി ഓഫീസിൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം വൈകീട്ടോടെയാണ് പുലിക്കയത്തെ ഷാജുവിന്റെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നത്. ഒരു മണിക്കൂറിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കിയ അന്വേഷണ സംഘം ജോളിയുമായി തിരിച്ച് താമരശ്ശേരി ഡിവൈഎസ്പി ഓഫീസിലേക്ക് തന്നെ തിരിച്ചു. നാളെ കൂടാത്തായി പൊന്നാമ്മറ്റത്തെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

അതിനിടെ കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപ് സിലി സെബാസ്റ്റ്യൻ യാത്ര ചെയത ജോളിയുടെ ആദ്യത്തെ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. റിട്ട: എസ്.ഐക്ക് വിറ്റിരുന്ന കാർ താമരശ്ശേരി പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. കൊല്ലപ്പെടുന്നതിന് തൊട്ടു മുൻപ് വരെ സിലി യാത്ര ചെയ്തതും താമരശ്ശേരിയിലെ ദന്താശുപത്രിയിൽ സയനൈഡ് ഉള്ളിൽ ചെന്നു കുഴഞ്ഞു വീണ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയതും ഈ കാറിലാണ്. യാത്രക്കിടെ സിലി കാറിൽ ഛർദ്ദിച്ചിരുന്നതിനാൽ അതിന്റെ അംശം കണ്ടെത്തുന്നതിന് കോടതി അനുമതിയോടെ ഫോറൻസിക് വിഭാഗം വിശദമായി പരിശോധിക്കും.

അതേസമയം, സിലി വധക്കേസിൽ കസ്റ്റഡിയിലുള്ള എം എസ് മാത്യുവിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലാണ് മാത്യുവിനെ ചോദ്യം ചെയ്യുന്നത്. മാത്യുവിനെ 3 ദിവസത്തേക്കും ജോളിയെ 4 ദിവസത്തേക്കുമാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here