അയോധ്യാ വിധി: സംസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കി

അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. ചെക്ക് പോസ്റ്റുകളിലും ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും തുടങ്ങി ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
പ്രകോപനപരമായ പ്രതികരണങ്ങൾ അനുവദിക്കില്ലെന്നും, പൊലീസ് സംസ്ഥാനത്താകെ ജാഗ്രത പാലിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി. സർക്കാർ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് ജാഗ്രതയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: അയോധ്യ വിധി; സുപ്രിംകോടതി വിധിയുടെ പൂർണരൂപം വായിക്കാം
കനത്ത ജാഗ്രത പാലിക്കാൻ ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രശ്‌നസാധ്യത മേഖലകളിൽ ആവശ്യമെങ്കിൽ ആളുകളെ കരുതൽ തടങ്കലിൽ പാർപ്പിക്കും. നവ മാധ്യമങ്ങൾ നിരീക്ഷണത്തിലാണ്.
മതസ്പർധക്കും സാമുദായിക സംഘർഷങ്ങൾക്കും ഇടയാക്കുന്ന തരത്തിൽ സന്ദേശം തയ്യാറാക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിയെടുക്കും. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
കാസർഗോഡ്, മഞ്ചേശ്വരം, ചന്ദേര, കുമ്പള, ഹോസ്ദുർഗ് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ പതിനൊന്നാം തീയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here