ചന്ദ്രികാ ദിനപ്പത്രം കള്ളപ്പണ ഇടപാട് കേസ്: ഇബ്രാഹിം കുഞ്ഞ് ഭരണസമിതി യോഗം വിളിച്ചു ചേർത്തത് പ്രതിരോധിക്കാനെന്ന് ആരോപണം
ചന്ദ്രികാ ദിനപ്പത്രത്തിലെ കള്ളപ്പണ ഇടപാട് കേസ് പ്രതിരോധിക്കാൻ മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ശ്രമം. കഴിഞ്ഞ മാസം 28ന് കൊച്ചി ചന്ദ്രിക ആസ്ഥാനത്ത് ഭരണസമിതി യോഗം വിളിച്ച് ചേർത്തത് ഇതിന്റെ ഭാഗമാണെന്നാണ് ആരോപണം.
ചന്ദ്രികയുമായി ബന്ധപ്പെട്ട് ഉയർന്ന കള്ളപ്പണം വെളുപ്പിക്കൽ വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കവേയായിരുന്നു യോഗം. ആകെ എട്ട് പേർ പങ്കെടുത്ത യോഗത്തിൽ ഹൈക്കോടതിയിലെ കേസും എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്നതുമാണ് പ്രധാനമായും ചർച്ചയായതെന്നാണ് വിവരം. ചന്ദ്രിക പ്രിന്ററും പബ്ലിഷറുമായ പികെകെ ബാവയും പാർട്ടിയുടെ പ്രധാനപ്പെട്ട സംസ്ഥാന നേതാക്കളും ഈ യോഗത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ ഹർജിയിൽ നാളെ എൻഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. കളമശേരി സ്വദേശി സമർപ്പിച്ച ഹർജിയിലാണ് റിപ്പോർട്ട്.
ഇതിനിടെ പാലാരിവട്ടം കേസിൽ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി ആവശ്യപ്പെട്ട് നൽകിയ കത്തിൽ ഇനിയും തീരുമാനം വന്നിട്ടില്ല. അനുമതി വൈകിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നാണ് ആക്ഷേപം.
chandrika, ibrahim kunju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here