ഹിന്ദു-മുസ്ലിം സ്വവർഗാനുരാഗികളുടെ വീഡിയോ നീക്കം ചെയ്ത് ടിക്ക് ടോക്ക്; പ്രതിഷേധം പുകയുന്നു

കഴിഞ്ഞ ദിവസങ്ങളിലായി ഏറെ ചർച്ച ചെയ്യപ്പെട്ട വ്യക്തികളായിരുന്നു സുന്ദസ് മാലികും അഞ്ജലി ചക്രയും. ഇപ്പോഴും ജാതി-മത വ്യത്യാസങ്ങൾ പ്രണയത്തിന് വിലങ്ങുതടിയാണെന്ന് കണക്കാക്കുന്ന ഈ സമൂഹത്തിന് മുന്നിലേക്കാണ് സ്വവർഗാനുരാഗികളെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജാതി-മത-ലിംഗ വ്യത്യാസത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് ഇരുവരും വിവാഹിതരാകുന്നത്. ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം നിറഞ്ഞ മനസ്സോടെയാണ് ജനം സ്വീകരിച്ചത്. എന്നാൽ ഹോമോഫോബിയ എന്നത് ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നാണ് ഇരുവരും നേരിടുന്ന ദുരനുഭവങ്ങൾ നമ്മോട് പറയുന്നത്. അത്തരത്തിലൊന്നാണ് ഇന്ന് ട്വിറ്ററിൽ ചർച്ചയായിരിക്കുന്നതും.
സുന്ദസ്-അഞ്ജലി ദമ്പതികളുടെ വീഡിയോ ടിക്ക് ടോക്ക് നീക്കം ചെയ്തിരിക്കുകയാണ്. തങ്ങളുടെ കമ്യൂണിറ്റ് സ്റ്റാൻഡേർഡ്‌സ് ലംഘിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ടിക്ക് ടോക്കിന്റെ നടപടി. എന്നാൽ ട്വിറ്ററിലും അഞ്ജലി ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടിക്ക് ടോക്കിന്റെ ഹോമോഫോബിയയെ കുറിച്ച് തുറന്നടിച്ചുകൊണ്ടായിരുന്നു അഞ്ജലിയുടെ ട്വിറ്റർ പോസ്റ്റ്. നിരവധി പേരാണ് ദമ്പതികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
my girl and I rep that Desi drip ✨ pic.twitter.com/l3zHqQpRMg
— Anjali C. (@anj3llyfish) December 2, 2019
കഴിഞ്ഞ വർഷം ജൂലൈ 31നാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരുടേയും വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
I actually feel sick to my stomach… They’re fine with promoting violent relationships but not loving ones?! I just don’t understand…
— Asha Ki Baatein (@bollybaatein) December 6, 2019
That’s just disappointing ? anyway, their loss. Love your content, never stop pls xxx
— avocado socks (@yesitsniks) December 6, 2019
What nonsense… You guys are soooo adorable!!! @tiktok_us who sat on the team that got this deleted.. someone homophobic or your rules are homophobic?
— Queer Girl ? (@QueerGrlKahanis) December 6, 2019
I read the tiktok community guidlines and in no way the video violates it!! It is just so disappointing!! @tiktok_us
— Aryaa Bhattacharya (@Aryaa272) December 6, 2019
Story Highlights – Same Sex Marriage, Homosexual, Photoshoot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here