ജെഎൻയുവിലെ അക്രമങ്ങൾ ആസൂത്രിതം; വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

ജെഎൻയുവിലെ അക്രമങ്ങൾ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ജെഎൻ യുവിലേക്ക് അക്രമികൾക്ക് എത്താനുള്ള വഴികൾ വിശദീകരിക്കുന്ന സന്ദേശങ്ങൾ പ്രചരിച്ചത്.
അതേസമയം, ക്യാമ്പസിൽ അക്രമം നടത്തിയ നാല് പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ മാനവ വിഭവശേഷി മന്ത്രാലയം രജിസ്ട്രാറെ വിളിപ്പിച്ചു. പൊലീസ് ആക്രമണത്തിന് കൂട്ടുനിന്നുവെന്നാണ് വിദ്യാർത്ഥി യൂണിയൻ ആരോപണം. വി സി രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് യൂണിയൻ അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് ജെഎൻയുവിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചിരുന്നു. മുഖം മറച്ച് മാരകായുധങ്ങളുമായെത്തിയ അൻപതോളം പേരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റിന് ഐഷി ഘോഷിന് പരുക്കേറ്റിരുന്നു.
സംഭവത്തിൽ ഡൽഹി പൊലീസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോർട്ട് തേടി. ഡൽഹി പൊലീസ് കമ്മീഷണറുമായി അമിത് ഷാ ഫോണിൽ സംസാരിച്ചു. സംഭവത്തെക്കുറിച്ച് ജോയിന്റ് കമ്മീഷണർ റാങ്കിലുള്ള ഓഫീസർ അന്വേഷിക്കും. അതേസമയം, സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here