ഒരാള്‍കൂടി കാവലുണ്ടായിരുന്നെങ്കില്‍ അച്ഛന്‍ മരിക്കില്ലായിരുന്നു: കളിയിക്കാവിളയില്‍ കൊല്ലപ്പെട്ട എഎസ്‌ഐയുടെ മകള്‍

തമിഴ്‌നാട് പൊലീസിനെ വിമര്‍ശിച്ച് കളിയിക്കാവിളയില്‍ കൊല്ലപ്പെട്ട എഎസ്‌ഐയുടെ മകള്‍ റെനിജ. ചെക്‌പോസ്റ്റില്‍ ഒരാള്‍കൂടി കാവലുണ്ടായിരുന്നെങ്കില്‍ തന്റെ അച്ഛന്‍ മരിക്കില്ലായിരുന്നു. ഇനിയെങ്കിലും പൊലീസ് ജാഗ്രതയോടെയിരിക്കണം. വെടിവച്ച് കൊലപ്പെടുത്താന്‍ മാത്രം ആര്‍ക്കും അച്ഛനോട് മുന്‍വിരോധമില്ലായിരുന്നു. പ്രതികളെ പൊലീസ് ഉടന്‍ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും റെനിജ ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ പുതിയ തീവ്രവാദ സംഘടനയെന്ന സംശയത്തിലാണ് പൊലീസ്. തമിഴ്‌നാട് നാഷണല്‍ ലീഗ് എന്ന സംഘടനയെ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലുമായി പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here