നിർഭയ കേസ്; പ്രതികളുടെ തിരുത്തൽ ഹർജി സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും
നിർഭയ കേസിൽ വധശിക്ഷ വിധിക്കെതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജി ചൊവ്വാഴ്ച പരിഗണിക്കും. പ്രതികളായ വിനയ ശർമ, മുകേഷ് എന്നിവർ നൽകിയ തിരുത്തൽ ഹർജി സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുക.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45നാണ് നിർഭയ കേസിലെ പ്രതികളായ വിനയ ശർമ , മുകേഷ് എന്നിവരുടെ തിരുത്തൽ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എൻ വി രമണ, ആർ എഫ് നരിമാൻ, അരുൺ മിശ്ര, ആർ ഭാനുമതി, അശോക ഭൂഷൺ എന്നിവർ ഹർജി മേൽ വാദം കേൾക്കും. വധശിക്ഷയിൽ നിന്നും ഇളവ് ലഭിക്കാനുള്ള പ്രതികളുടെ അവസാനത്തെ നിയമ സാധ്യതയാണ് ചൊവ്വാഴ്ച പരിഗണിക്കുന്ന തിരുത്തൽ ഹർജി.
അതേസമയം, വിനയ ശർമ്മ, മുകേഷ് എന്നിവർ മരണ വാറന്റ് പുറപ്പെടുവിച്ച പാട്യാല ഹൗസ് കോടതിയുടെ നടപടി ചോദ്യം ചെയത് ഹൈക്കോടതിയിലും ഹർജി നൽകാൻ സാധ്യതയുണ്ട്. ശിക്ഷാ തീയതി തീരുമാനിക്കപ്പെട്ട സാഹചര്യത്തിൽ കനത്ത സുരക്ഷയും നിരീക്ഷണവുമാണ് ജയിലിൽ പ്രതികൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രതികളുടെ വൈദ്യപരിശോധന കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പൂർത്തിയായി. പരീക്ഷണാടിസ്ഥാനത്തിൽ ഡമ്മികൾ ഉപയോഗിച്ചുള്ള ശിക്ഷ നടപ്പാക്കാനാണ് ജയിൽ അധികൃതരുടെ നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here