Advertisement

മരട് ഫ്‌ളാറ്റ് പൊളിക്കൽ; ആശങ്കപ്പെട്ടതുപോലെ ഒരു അപായവുമുണ്ടായില്ല: എം സ്വരാജ്

January 11, 2020
Google News 2 minutes Read

മരട് ഫ്‌ളാറ്റ് പൊളിക്കലിൽ പ്രതികരിച്ച് ആശങ്കപ്പെട്ടതുപോലെ ഒരു അപായവുമുണ്ടായില്ലെന്ന് തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജ്. രാജ്യത്തെ ആദ്യത്തെ ഇത്തരത്തിലുള്ള ഓപ്പറേഷനായിരുന്നു മരടിലേത്. നേരത്തെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടങ്ങൾ തകർത്ത ചരിത്രം രാജ്യത്തില്ല. സ്വാഭാവികമായ ആശങ്കയിലായിരുന്നു പ്രദേശത്തെ ജനങ്ങൾ. സാങ്കേതിക പ്രവർത്തകരും വിദഗ്ധരും സ്‌ഫോടനം മറ്റ് അപകടമുണ്ടാകില്ലെന്ന് ഉറപ്പ് നൽകി. 150 ശതമാനം ഉറപ്പാണ് എഡിഫൈസ് അധികൃതർ നൽകിയത്. പരിസരത്തെ വീടുകൾ പരിശോധിച്ചപ്പോൾ ഉറപ്പ് പാലിക്കപ്പെട്ടെന്ന് ബോധ്യമായെന്നും എംഎൽഎ പറഞ്ഞു.

Read Also: മരടിലെ സ്‌ഫോടനാനന്തരം അവശേഷിക്കുന്നത് നാല് നിലപൊക്കത്തിൽ കോൺക്രീറ്റ് പാളികൾ

അതേ സമയം, മരടിൽ ഫ്‌ളാറ്റ് പൊളിച്ച സ്ഥലത്ത് ഇരുനൂറ് മീറ്റർ പരിധിയിൽ അഞ്ച് മണി വരെ നിരോധനാജ്ഞ പ്രഖ്യപിച്ചു. കളക്ടറുടെ നേതൃത്വത്തിൽ പൊളിച്ച ഫ്‌ളാറ്റുകളിൽ പരിശോധന നടക്കുകയാണ്. കുണ്ടന്നൂർ- തേവര പാലത്തിലൂടെയും അരൂർ-വൈറ്റില ദേശീയ പാതയിലും ഗതാഗതം പുനഃസ്ഥാപിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും പ്രകമ്പനം പഠിക്കുന്ന മദ്രാസ് ഐഐടി അധികൃതരും സ്ഥലത്തുണ്ട്.

ഒന്നും കായലിൽ വീണില്ലെന്നും വീടുകൾക്കും കേടുപാടുകളില്ലെന്നും എഡിഫൈസ് കമ്പനി വൃത്തങ്ങൾ അറിയിച്ചു. സ്‌ഫോടനം നൂറ് ശതമാനം വിജയകരമെന്നും ഒക്കെ നന്നായി നടന്നുവെന്നും അവർ വ്യക്തമാക്കി.

 

 

maradu flat demolition, m swaraj mla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here