കാസർഗോഡ് ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവം; ഭാര്യയും, അയൽവാസിയും പിടിയിൽ
കാസർഗോഡ് മഞ്ചേശ്വരത്ത് ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ഭാര്യയും, അയൽവാസിയും പിടിയിൽ. കേദംപാടിയിലെ ഇസ്മയിലിന്റെ ഭാര്യ ആയിഷയും, അയൽവാസിയുമാണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് കാസർഗോഡ് മഞ്ചേശ്വരം നെറ്റില പദവിലെ വീട്ടിൽ ഇസ്മയിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണ കാരണം കൊലപാതകമെന്ന് വ്യക്തമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഭാര്യ ആയിഷയാണ് കൊലപാതകത്തിന് പിന്നിലെന്ന് ബോധ്യപ്പെട്ടത്. ആയിഷയെ ചോദ്യം ചെയ്തതിൽ നിന്ന് അയൽവാസിയായ ഹനീഫ വഴി നൽകിയ ക്വട്ടേഷനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് ബോധ്യപ്പെട്ടു.
19-ന് രാത്രി ഉറങ്ങികിടന്ന ഇസ്മയിലിനെ ആയിഷയുടെ സഹായത്തോടെ വീട്ടിനകത്ത് കയറിയ സംഘം കഴുത്തിൽ കയറു കുടുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇസ്മയിലിന്റെ നിരന്തര പീഢനമാണ് ക്വട്ടേഷൻ നൽകിയതിന് കാരണമായി ആയിഷ പറയുന്നത്. സംഭവത്തിൽ വാടകക്കൊലയാളികളായ രണ്ടു പേർ കൂടി പിടിയിലാകനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here