Advertisement

കാസര്‍ഗോഡ് ജില്ലയില്‍ കിഫ്ബി വഴി ആയിരത്തിഒന്‍പത് കോടിയുടെ വികസന പദ്ധതികള്‍: മുഖ്യമന്ത്രി

January 28, 2020
Google News 1 minute Read

കാസര്‍ഗോഡ് ജില്ലയില്‍ കിഫ്ബി വഴി നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ബോധവത്കരണ പരിപാടിയായ ‘കേരള നിര്‍മിതി’ യുടെ ജില്ലാ തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സാമൂഹിക വികസനത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികളാണ് കിഫ്ബി വഴി നടപ്പാക്കുന്നത്, ജില്ലയില്‍ ആയിരത്തി ഒന്‍പത് കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബി വഴി നടപ്പാക്കുന്നതെന്നും 15 വര്‍ഷം കൊണ്ട് പൂര്‍ത്തിയാകേണ്ടുന്ന പദ്ധതികളാണ് നാലും അഞ്ചും വര്‍ഷം കൊണ്ട് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരള നിര്‍മിതിയുടെ കാസര്‍ഗോഡ് പതിപ്പിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചത്. വികസനത്തിന്റെ കാര്യത്തില്‍ വടക്കന്‍ ജില്ലകള്‍ അവഗണിക്കപ്പെടുന്നു എന്ന പരാതി പൊതുവില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ മേഖലയിലും വികസനം വരുന്നു. അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്താന്‍ സാധിച്ചിട്ടുണ്ടെന്നും വികസനം എന്നത് സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരുടെയും ജീവിതം മാറ്റുന്നതായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: നാടിന്റെ വികസനം അടുത്തറിയാം; കാസർഗോട്ട് ത്രിദിന ബോധവത്കരണ പരിപാടി

സംസ്ഥാനത്ത് മലയോര ദേശീയപാതയുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകും, തീരദേശ പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി നുള്ളിപ്പാടിയിലെ സ്പീഡ്‌വേ മൈതാനിയിലാണ് വികസന പ്രദര്‍ശനവും ബോധവത്കരണ പരിപാടിയും നടക്കുന്നത്. കിഫ്ബി വഴി ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലും നടപ്പാക്കുന്ന വികസന പദ്ധതികളുടെ മാതൃകകളാണ് പ്രദര്‍ശനത്തിലുള്ളത്.

കാസര്‍ഗോഡിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മൂന്നു ദിവസങ്ങളിലായി പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയില്‍ അടിയന്തരമായി നടപ്പാക്കേണ്ട പത്തോളം പദ്ധതികള്‍ പരിപാടിയില്‍ അവതരിപ്പിക്കും.

Story Highlights: kiifb, kerala nirmithi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here