Advertisement

കണ്ണൂരിലെ ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ട് വട്ടം കുഞ്ഞിനെ അമ്മ കടലിൽ എറിഞ്ഞു

February 18, 2020
Google News 1 minute Read

കണ്ണൂരിൽ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയത് കടലിലെറിഞ്ഞെന്ന് അമ്മയുടെ മൊഴി. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് കൊല നടത്തിയത്. ഭർത്താവിനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെയെടുത്ത് കടലിലെറിയുകയായിരുന്നു.

ഒരു തവണ എറിഞ്ഞപ്പോൾ കുഞ്ഞ് കരഞ്ഞു. കടൽ ഭിത്തിയിലെ പാറക്കെട്ടുകൾക്കിടയിൽ നിന്ന് കുഞ്ഞിനെ വീണ്ടും കടലിലേക്കെറിഞ്ഞ് മരണം ഉറപ്പ് വരുത്തിയെന്നും ശരണ്യ മൊഴി നൽകി. ഭർത്താവിന്റെ സുഹൃത്തും കാമുകനുമായ വാരം സ്വദേശി നിധിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ശരണ്യ കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. ഭർത്താവിനെ പ്രതിയാക്കാമെന്നായിരുന്നു ശരണ്യയുടെ കണക്കുകൂട്ടൽ.

Read Also: കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം; കൊന്നത് കാമുകനോടൊപ്പം ജീവിക്കാൻ എന്ന് സമ്മതിച്ച് അമ്മ

രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്തതിന് ശേഷമാണ് ശരണ്യ കുറ്റം സമ്മതിച്ചത്. ശരണ്യയെയും ഭർത്താവ് പ്രണവിനെയും പൊലീസ് പല തവണ ചോദ്യം ചെയ്തു. ശരണ്യയുടെ മൊഴികളിൽ സംശയം തോന്നിയതോടെയാണ് അന്വേഷണം ശരണ്യയിലേക്ക് നീങ്ങിയത്. കുഞ്ഞിനെ കാണാതായപ്പോൾ ഇരുവരും ധരിച്ച വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. ശരണ്യ കടൽപ്പുറത്ത് പോയതിന്റെ സൂചനകൾ പരിശോധനയിൽ ലഭിക്കുകയും ചെയ്തു. കാമുകനായ നിധിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇയാൾക്ക് കൊലയിൽ പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവത്തിൽ തുടർച്ചയായി മാതാപിതാക്കളെ ചോദ്യം ചെയ്തു വരികയായിരുന്നു. പരസ്പരം ആരോപണം ഉന്നയിക്കുകയായിരുന്നു മാതാപിതാക്കൾ. ഇരുവരുടെയും മൊഴികൾ തമ്മിൽ യോജിച്ചിരുന്നില്ല. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് അമ്മ കുറ്റം സമ്മതിച്ചത്.

ഭർത്താവായ പ്രണവുമായി അസ്വാരസ്യത്തിലായിരുന്ന ശരണ്യ വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് അയാളാണ് കൊല നടത്തിയതെന്ന് സ്ഥാപിക്കാൻ വേണ്ടിയായിരുന്നു.

കണ്ണൂർ തയ്യിലിൽ കടപ്പുറത്ത് ഒന്നര വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തലയ്ക്കേറ്റ പരുക്കാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, കടൽതീരത്ത് നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത ശേഷം പൊലീസിന്റെ ചോദ്യം ചെയ്യലിൽ മാതാപിതാക്കളായ പ്രണവും ശരണ്യയും പരസ്പരം കുറ്റം ആരോപിച്ചിരുന്നു. മാത്രമല്ല, ശരണ്യയുടെ അമ്മയും സഹോദരനും പ്രണവിനെതിരായാണ് പൊലീസിൽ മൊഴി നൽകിയത്.

കണ്ണൂർ തയ്യിലെ ശരണ്യ- പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകൻ വിയാന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. കടൽ ഭിത്തിക്കിടയിലെ പാറക്കൂട്ടത്തിനിടയിൽ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച ശരണ്യയുടെ വീട്ടിലാണ് പ്രണവ് കഴിഞ്ഞിരുന്നത്. പ്രണവിനൊപ്പമായിരുന്നു കുഞ്ഞ് ഉറങ്ങിയിരുന്നത്. പുലർച്ചെ കുഞ്ഞിനെ കാണാതായതായി ശരണ്യ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മൃതദേഹം വീടിനടുത്തുള്ള കടപ്പുറത്ത് കണ്ടെത്തിയത്.

 

 

mysterious child death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here