ഫാ. ടോമി കരിയിലക്കുളത്തെ പുറത്താക്കിയത് സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന്; സ്ഥിരീകരണവുമായി എംസിബിഎസ് സഭ
വൈദികനായ ടോമി കരിയിലക്കുളത്തെ പുറത്താക്കിയത് സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ച് എംസിബിഎസ് സഭ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സഭ തുടങ്ങിയ സ്ഥാപനങ്ങള്‍ സ്വകാര്യ ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തല്‍. സഭയില്‍ നിന്ന് പുറത്താക്കിയിട്ടും ബെല്‍ എയര്‍ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം വിട്ടുനല്‍കാന്‍ ടോമി കരിയിലക്കുളം തയാറായിട്ടില്ല.
മഹാരാഷ്ട്രയിലെ പാഞ്ച്ഗനിയില്‍ പ്രവര്‍ത്തിക്കുന്ന എംസിബിഎസ് സഭയുടെ കീഴിലുള്ള ട്രസ്റ്റും ആശുപത്രിയും ഉള്‍പ്പെടെയുളള സ്ഥാപനങ്ങളും സ്വന്തം പേരിലാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാ. ടോമി കരിയിലക്കുളത്തെ കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത്. എന്നാല്‍ സഭാ നേതൃത്വത്തിന്റെ അഴിമതി പുറത്തു കൊണ്ടുവന്നതിനാണ് തന്നെ പുറത്താക്കിയതെന്നായിരുന്നു വൈദീകന്റെ മറുപടി.
ഒടുവില്‍ സഭാ നേത്യത്വം തന്നെ വിശദീകരണവുമായി രംഗത്തെത്തി. കോടികളുടെ സ്വത്തുവകകള്‍ കൈവിട്ടതോടെ ആലുവ കേന്ദ്രീകരിച്ചുള്ള എംസിബിഎസ് സന്യാസ സഭ ആഭ്യന്തര അന്വേഷണം നടത്തിയാണ് വൈദികനെതിരെ നടപടിയെടുത്തത്. ഇതിന് വത്തിക്കാന്റെ അനുമതിയും ലഭിച്ചു.സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്നാണ് ടോമി കരിയിലക്കുളത്തെ പുറത്താക്കിയതെന്ന് എംസിബിഎസ് സഭയുടെ മഹാരാഷ്ട്രയുടെ ചുമതലയുള്ള വൈദീകന്‍ 24 നോട് പറഞ്ഞു.സഭയില്‍ നിന്ന് പുറത്താക്കിയിട്ടും ബെല്‍ എയര്‍ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം വിട്ടുനല്‍കാന്‍ ഫാ. ടോമി കരിയിലക്കുളം തയാറായിട്ടില്ല.
Story Highlights: Fr. Tomy Kariyilakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here