ആളുകളുടെ സംസ്ഥാനാന്തര യാത്ര തടയാനുള്ള സംവിധാനമുണ്ടാക്കും: മുഖ്യമന്ത്രി
ആളുകളുടെ സംസ്ഥാനാന്തര യാത്ര തടയാനുള്ള സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനു പുറത്തുനിന്ന് സംസ്ഥാനത്തേക്ക് കടന്നുവരാനുള്ള റോഡുകള്‍ അടഞ്ഞാണ് കിടക്കുന്നത്. എന്നാല്‍, മറ്റു പല വഴികളും ഉണ്ടാകാം. അത്തരം വഴികള്‍ വാട്‌സാപ്പിലൂടെയും മറ്റും കൈമാറി ആളുകള്‍ വരുന്നുണ്ട് എന്ന വിവരമുണ്ട്. കഴിഞ്ഞദിവസം അങ്ങനെ നാലുപേര്‍ എത്തി. ഇത്തരം കാട്ടുപാതകളും ഇടവഴികളും മറ്റും പരിശോധിച്ച് ആളുകളുടെ സംസ്ഥാനാന്തര യാത്ര തടയാനുള്ള സംവിധാനമുണ്ടാക്കും. പരിശോധനകളില്ലാതെ ഇങ്ങനെ ആരു വരുന്നതും അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
വാഹനപരിശോധന ശക്തമായി തുടരാനാണ് തീരുമാനം. പ്രത്യേകിച്ച് ഹോട്ട്‌സ്‌പോട്ടുകളില്‍. ചരക്കുഗതാഗതം തടസപ്പെടുത്തുന്ന ഒരു ഇടപെടലും അനുവദിക്കില്ല. കയറ്റിറക്കം സംബന്ധിച്ച തര്‍ക്കങ്ങളും ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ല. ഇത് കര്‍ക്കശമായി പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടുണ്ട്. അതിന് എല്ലാവരേയും അഭിനന്ദിക്കുന്നതോടൊപ്പം തുടര്‍ന്നും അതേ നില സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Cm Pinarayi Vijayan, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here