ഗുജറാത്തിൽ മരണം വിതയ്ക്കുന്നത് വുഹാനിൽ കണ്ട എൽ-ടൈപ്പ് വൈറസ് : വിദഗ്ധർ
ഗുജറാത്തിൽ കൊറോണ ബാധിച്ച് ഇതിവരെ മരിച്ചത് 133 പേരാണ്. സംസ്ഥാനത്ത് മരണം വിതയ്ക്കുന്നത് കൊറോണ ഉത്ഭവകേന്ദ്രമായ വുഹാനിൽ കണ്ട അതേ എൽ-ടൈപ്പ് കൊറോണാ വൈറസാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
എസ് ടൈപ്പ് കൊറോണ വൈറസ് സട്രെയിനിനേക്കാൾ അപകടകാരിയാണ് എൽ-ടൈപ്പ് കൈറോണ വൈറസ്. സംസ്ഥാനത്തെ മരണനിരക്ക് കൂടുന്നതിന് കാരണം എൽ-ടൈപ്പിന്റെ സാന്നിധ്യമാകാമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഗുജറാത്ത് ബയോടെക്‌നോളജി റിസർച്ച് സെന്ററിലെ (ജിബിആർസി) ശാസ്ത്രജ്ഞനാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ജീനോം സീക്വൻസിംഗിനായി ഉപയോഗിച്ച കൊറോണ വൈറസിൽ എൽ-ടൈപ് സ്‌ട്രെയ്ൻ കണ്ടെത്തിയതായി പറയുന്നു. എൽ ടൈപ്പ് സ്‌ട്രെയിന്റെ സാനിധ്യം കണ്ടെത്തിയ ഇടങ്ങളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ചില ശാസ്ത്രജ്ഞർ അവകാശപ്പെടുന്നുണ്ട്. വുഹാനിൽ ഈ സ്‌ട്രെയിനിലുള്ള വൈറസ് അധികമായി കാണപ്പെട്ടുവെന്ന് ഇവർ വിലയിരുത്തുന്നതായി ജിബിആർസി ഡയറക്ടർ സിജി ജോഷി അറിയിച്ചു.
ഇൻഫെക്ഷ്യസ് ഡിസീസസ് (അണുബാധയുണ്ടാക്കുന്ന രോഗങ്ങൾ) സ്‌പെഷ്യലിസ്റ്റായ അതുൽ പട്ടേലും ഇക്കാര്യം ശരിവയ്ക്കുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ ഇതേ കുറിച്ച് പഠനങ്ങളൊന്നും നടന്നിട്ടില്ല.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here