Advertisement

‘ഈ നേപ്പാളി ആരാണ്?’; സുനിൽ ഛേത്രിക്കെതിരെ റേസിസ്റ്റ് കമന്റുമായി ഇൻസ്റ്റഗ്രാം യൂസർ

May 19, 2020
Google News 7 minutes Read
racist comment against sunil chhetri

ഇന്ത്യയുടെ സ്റ്റാർ ഫുട്ബോളർ സുനിൽ ഛേത്രിക്കെതിരെ റേസിസ്റ്റ് കമൻ്റുമായി ഇൻസ്റ്റഗ്രാം യൂസർ. കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുമായി നടത്തിഒയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യാശർമ.ഒഫീഷ്യൽ എന്ന ഇൻസ്റ്റഗ്രാം ഐഡി റേസിസ്റ്റ് കമൻ്റ് ടൈപ്പ് ചെയ്തത്. ‘യേ നേപ്പാളി കോൻ ഹേ?’ (ഈ നേപ്പാളി ആരാണ്?) എന്നായിരുന്നു കമൻ്റ്. ഈ കമൻ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.

Read Also: അച്ഛൻ അന്ന് കൈക്കൂലി നൽകാത്തതിനാൽ എന്നെ ടീമിൽ എടുത്തില്ല; വെളിപ്പെടുത്തലുമായി വിരാട് കോലി

ഇന്ത്യൻ ഫുട്ബോളിലെ അനിഷേധ്യ നാമവും ഏറ്റവുമധികം രാജ്യാന്തര ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെട്ട താരവുമായ സുനിൽ ഛേത്രിയെ നേപ്പാളി എന്ന് വിളിക്കുന്നത് വടക്കു കിഴക്കൻ ജനതയോടുള്ള നമ്മുടെ സമീപനത്തെയാണ് കാണിക്കുന്നതെന്ന് ചിലർ പറയുന്നു. ഛേത്രിയെ അറിയില്ലെങ്കിൽ അത് മനസ്സിലാക്കാം. പക്ഷേ, വടക്കു കിഴക്കൻ ആളുകളെ നേപ്പളി എന്ന് വിളിക്കുന്നത് റേസിസം ആണെന്ന് മറ്റു ചിലർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ യൂസർ തൻ്റെ ഇൻസ്റ്റ ഐഡി നീക്കം ചെയ്തു.

Read Also: നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ്‌വേർഡ് വേണമെന്ന് ഛേത്രിയോട് ആരാധകൻ; ലഭിച്ചത് രണ്ട് മാസത്തെ സബ്സ്ക്രിപ്ഷനും ജേഴ്സിയും

ഛേത്രിയുമായി നടത്തിയ ചാറ്റിനിടെ ഡൽഹി ക്രിക്കറ്റ് അസോസിയേഷനെതിരെ നിർണായക വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി രംഗത്തെത്തിയിരുന്നു. ടീമിൽ ഉൾപ്പെടുത്താൻ അസോസിയേഷൻ ഭാരവാഹികളിൽ ഒരാൾ തൻ്റെ അച്ഛനോട് കൈക്കൂലി ചോദിച്ചു എന്നായിരുന്നു കോലിയുടെ വെളിപ്പെടുത്തൽ. വിരാടിന് യോഗ്യതയുണ്ടെങ്കിൽ നിങ്ങൾ ടീമിലെടുക്കൂ, അല്ലാതെ ഞാൻ കൂടുതലായി ഒന്നും നൽകാൻ ഞാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അച്ഛന്റെ പ്രതികരണം. അത് തന്നെ തകർത്തു കളഞ്ഞെന്നും സ്വന്തം അധ്വാനവും പരിശ്രമവും കൊണ്ട് മാത്രമേ വിജയിക്കാനാകൂ എന്ന് താൻ മനസ്സിലാക്കിയെന്നും വിരാട് പറഞ്ഞു.

Story Highlights: racist comment against sunil chhetri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here