Advertisement

പുരോഹിതർ അടക്കം 160 ജീവനക്കാർക്ക് കൊവിഡ്; തിരുപ്പതി ക്ഷേത്രം അടക്കില്ലെന്ന് അധികൃതർ

July 19, 2020
Google News 2 minutes Read
COVID-19 cases in Tirupati temple

പുരോഹിതർ അടക്കം 160 ജീവനക്കാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും തിരുപ്പതി ക്ഷേത്രം അടക്കില്ലെന്ന് അധികൃതർ. ശ്രീ പെഡ്ഡ ജീയാർ സ്വാമി മഠത്തിലെ പുരോഹിതനാണ് തിരുപ്പതി ക്ഷേത്രത്തിൽ അവസാനമായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു എന്നും മഠത്തിലിരുന്ന് തന്നെ ചികിത്സിക്കാമെന്ന് 63 കാരനായ പുരോഹിതൻ അറിയിച്ചതായി ക്ഷേത്രം അധികൃതർ പറയുന്നു.

Read Also : തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം ഈ മാസം 11ന് തുറക്കും

ക്ഷേത്രത്തിലെ 16 പൂജാരിമാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ലഡ്ഡു ഉണ്ടാക്കുന്ന 16 ജോലിക്കാരും 56 സുരക്ഷാ ഉദ്യോഗസ്ഥരും കൊവിഡ് പോസിറ്റീവായെന്ന് എബിപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇവരൊക്കെ ദർശനത്തിനെത്തുന്ന ഭക്തരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്നവരാണ്. ഇതുവരെ ക്ഷേത്രദർശനം നടത്തിയ ഒരു ഭക്തനും കൊവിഡ് സ്ഥിരീകരിക്കാത്തതു കൊണ്ട് തന്നെ ക്ഷേത്രം അടക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. ഈ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. ക്ഷേത്രത്തിലെ ഒരു പൂജാരിയും അധികൃതരുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.

Read Also : കൊവിഡ് 19: തിരുപ്പതി ക്ഷേത്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പുല്ലു വില; ഭക്തജനത്തിരക്ക് രൂക്ഷം

ലോക്ക്ഡൗണിൽ അടച്ച ക്ഷേത്രം ജൂൺ 11നാണ് വീണ്ടും തുറന്നത്. 6000 പേരെ മാത്രമെ ഒരു ദിവസം ദർശനത്തിന് അനുവദിക്കൂ എന്നായിരുന്നു തീരുമാനം. 10 വയസിൽ താഴെയുള്ളവരെയും 65 വയസിന് മുകളിൽ ഉള്ളവരെയും ദർശനത്തിന് അനുവദിക്കില്ല. മണിക്കൂറിൽ 300 മുതൽ 500 വരെ ഭക്തർക്കാവും ദർശന സൗകര്യം. ഇതിനായി ക്യൂ കോംപ്ലക്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പുനക്രമീകരിച്ചിരുന്നു.

ജൂൺ എട്ടു മുതൽ രാജ്യത്തെ ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകിയതോടെയാണ് തിരുപ്പതി ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത്.

Story Highlights COVID-19 cases in Tirupati temple rise to 160

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here