ട്രഷറികളുടെ വിശ്വാസ്യത വർധിപ്പിക്കാൻ നടപടിയുമായി സർക്കാർ

ട്രഷറികളുടെ വിശ്വാസ്യത വർധിപ്പിക്കാൻ നടപടിയുമായി സർക്കാർ. വഞ്ചിയൂരിൽ ഉദ്യോഗസ്ഥൻ രണ്ട് കോടി രൂപ തട്ടിയെടുത്തതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥർ വിരമിക്കുന്ന ദിവസം തന്നെ പാസ് വേർഡും യൂസർ ഐഡിയും സ്വയം റദ്ദാകും. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ഉടമയ്ക്ക് വിവരം ലഭ്യമാകുന്ന സംവിധാനവും ഏർപ്പെടുത്തും.
Read Also : ട്രഷറി തട്ടിപ്പ്; ധനമന്ത്രി ഉന്നതതല യോഗം വിളിച്ചു
കഴിഞ്ഞ ദിവസം ട്രഷറി തട്ടിപ്പ് കേസിൽ പ്രതിയായ ഉദ്യോഗസ്ഥൻ ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനമായിട്ടുണ്ട്. ഫിനാൻസ് സെക്രട്ടറി ആർ കെ സിംഗും എൻഐസി ട്രഷറി ഉയർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉത്തരവിറങ്ങും. ഗുരുതരമായ സൈബർ ക്രൈമാണ് ബിജുലാൽ ചെയ്തിട്ടുള്ളതെന്നാണ് യോഗത്തിന്റെ കണ്ടെത്തൽ.
ഇത്തരത്തിൽ വലിയൊരു സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളെ സർവീസിൽ തുടരാൻ അനുവദിക്കരുതെന്നാണ് തീരുമാനം. ധനവകുപ്പിന്റെ മൂന്ന് പേരും എൻഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ സംഭവങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് നിയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കും.
Story Highlights – vanchiyoor treassury, treassury security
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here