Advertisement

പുസ്തക പ്രകാശത്തിന്റെ വെളിച്ചത്തില്‍ അന്ധനും കാഴ്ച കിട്ടണം

August 6, 2020
Google News 1 minute Read
poem

പി.എ. ചാക്കോ/കവിത

ജിഎസ്ടി അക്കൗണ്ടന്റാണ് ലേഖകന്‍

ഹൃദയ താളത്തിനൊത്ത്

മനസിലെ

അഗ്‌നി സ്ഫുലിംഗങ്ങളെ

ഊതിക്കത്തിച്ചു വേണം

പുസ്തകത്തെ പ്രകാശിപ്പിക്കുവാന്‍ …

അക്ഷരത്തില്‍

അക്ഷരം ചാരി വച്ചുണ്ടാക്കിയ അടുപ്പിലേക്ക്

ആട്ടിയെടുത്ത തൈലമായോ

ഉരുക്കിയെടുത്ത ഘൃതമായോ

സ്വയം മന്ത്രിക്കുന്ന വാക്കുകള്‍

തുളുമ്പി തുളുമ്പി വീഴണം.

സര്‍ഗ വേദനയുടെ

അഗ്‌നി സ്ഫുലിംഗങ്ങള്‍

ആകാശത്തോളമുയരുമ്പോള്‍

ഇരുട്ടില്‍ നിന്ന് അന്ധനെ ആനയിക്കുമ്പോലെ

ജീവിത സമസ്യയുടെ പുതുലോകത്തേക്ക്

പുതു ജീവനെന്നതുപോലെ

പുതു പുസ്തകത്തെ

ഉണര്‍ത്തിക്കൊണ്ടു വരണം.

അതിനു

മയില്‍പ്പീലി പെറ്റുണ്ടാകുന്ന

സുന്ദര മയിലുകള്‍

പുസ്തകത്തിന്റെ താളായ

താളുകളിലെല്ലാം

പീലി വിടര്‍ത്തണം.

സ്‌നേഹ ചൈതന്യത്തിന്റെ

വെളിച്ചം പൂക്കുന്ന

മിന്നാ മിനുങ്ങുകള്‍

അക്ഷരങ്ങളായി

പുസ്തകത്താളില്‍

നൃത്തമാടണം.

അതായത്,

ഇരുളടഞ്ഞുപോയ

ജീവന്റെ തമോഗര്‍ത്തമായ

അന്ധനും

കാഴ്ചകിട്ടണം

അക്ഷര ജീവിതത്തിന്റെ

പുസ്തക പ്രകാശത്തില്‍!

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights pusthakathinte velichathil poem

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here