ഗ്ലാസുകൾ വാദ്യോപകരണമാക്കി നിലയ്ക്കാത്ത സംഗീതവുമായി കുഞ്ഞഹമ്മദ്…

ഒരുകാലത്ത് മലബാറിലെ മാപ്പിള കല്യാണ വീടുകളിലെ സ്ഥിരസാന്നിധ്യമായിരുന്ന ചായക്കാരൻ കുഞ്ഞമ്മദ്ക്കാ. രണ്ട് ഗ്ലാസുകൾ വാദ്യോപകരണമാക്കി മനോഹരമായി പാടുകയാണ് ഈ അറുപത്തിയെട്ടാം വയസിൽ കുഞ്ഞമദ്. ചായക്കച്ചവടം ഇപ്പോഴില്ലെങ്കിലും പാട്ട് കൂടെ തന്നെയുണ്ട്.
1960കളിൽ ചായക്കടക്കാരനായിരുന്നു കുഞ്ഞമ്മദ്. മലബാറിലെ വീടുകളിൽ കല്യാണ തലേന്നത്തേ ചടങ്ങിൽ ചായയും പാട്ടുമായി തുടങ്ങിയതാണ്. പിന്നെ പനമരം മുതൽ വിദേശ രാജ്യങ്ങൾ വരെ നീണ്ടു ആ യാത്ര. ആവതുളള കാലം അബുദാബിയിലും ഷാർജയിലും കേരളത്തിലെ പല ജില്ലകളിലും പരിപാടികളുമായി കുഞ്ഞമ്മദ്ക്കാ ഓടി നടന്നു. ഇപ്പോൾ ശാരീരിക അവശതകളുണ്ട്. അതുകൊണ്ട് ചായയും ഗാനമേളയുമൊന്നുമില്ല. പക്ഷേ ഉറവവറ്റാത്ത പാട്ടുണ്ട്..അതിങ്ങനെ നിർത്താതെ പെയ്യും…
Story Highlights – Kunhammed with music
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here