Advertisement

പദ്ധതി പ്രഖ്യാപിച്ചിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു; എങ്ങുമെത്താതെ തൃപ്പൂണിത്തുറ ബൈപാസ്

October 23, 2020
Google News 1 minute Read

പദ്ധതി പ്രഖ്യാപിച്ച് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും എങ്ങുമെത്താതെ തൃപ്പൂണിത്തുറ ബൈപാസ്. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഭൂമി വില്‍ക്കാനോ, വീടിന്റെ അറ്റകുറ്റപണികള്‍ നടത്താനോ കഴിയാതെ പ്രതിസന്ധിയിലാണ് ഭൂ-ഉടമകളായ നൂറ്റിയന്‍പതിലധികം കുടുംബങ്ങള്‍. പദ്ധതി അനിശ്ചിതമായി നീളുന്നത് പരിഹരിക്കാന്‍ നിയമപോരാട്ടത്തിലാണ് പ്രദേശവാസികള്‍.

തിരുവാങ്കുളം മുതല്‍ പേട്ട വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായാണ് 1989-ല്‍ തൃപ്പൂണിത്തുറ ബൈപാസ് പ്രഖ്യാപിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ മറ്റക്കുഴി മുതല്‍ കുണ്ടന്നൂര്‍ വരെ 8.23 കിലോമീറ്ററാണ് ബൈപാസ് പദ്ധതിയുടെ നീളം. പദ്ധതി അനിശ്ചിതമായി നീണ്ടതോടെ സ്ഥലം വില്‍ക്കാനോ, വീട് പുതുക്കിപ്പണിയാനോ കഴിയതാതെ നിരവധിപ്പേര്‍ കുരുക്കിലായി.

16.17 ഹെക്ടര്‍ ഭൂമിയാണ് ആകെ ഏറ്റെടുക്കേണ്ടത്. പ്രദേശത്തെ ഭൂരിപക്ഷം ആളുകളും പദ്ധതിയുമായി സഹകരിച്ചു. എന്നാല്‍ 4.43 ഹെക്ടര്‍ മാത്രമാണ് ഇതുവരെ പണം നല്‍കി ഏറ്റെടുത്തത്. കേന്ദ്രഫണ്ട് ലഭ്യമാകാതെ വന്നതോടെയാണ് പദ്ധതി നിലച്ചത്.

Story Highlights Tripunithura bypass project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here