അമേരിക്കയിൽ ആര്? ഇന്നറിയാം

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപോ ബൈഡനോ എന്ന് ഇന്നറിയാം. ഫ്‌ളോറിഡയിലെ തെരഞ്ഞെടുപ്പ് ഫലമായിരിക്കും അമേരിക്കൻ പ്രസിഡന്റിനെ നിർണയിക്കുന്നതിൽ പ്രധാനമാകുക. അമേരിക്കയിൽ ആര് എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.
ആദ്യ രണ്ടിടത്ത് നിലവിലെ ഫലം വന്നപ്പോൾ ഡോണൾഡ് ട്രംപിനായിരുന്നു നേട്ടം. ഇൻഡ്യാനയിലും കെന്റക്കിയിലും ട്രംപ് വിജയിച്ചു. 22 സംസ്ഥാനങ്ങളിൽ ട്രംപ് നിലവിൽ മുന്നിലാണ്. സൗത്ത് കാരൊളൈനയിലും ട്രംപ് മുന്നിലാണ്. അതേസമയം ജോർജിയയിലും ഫലം മാറിമറിയുകയാണ്. റിപ്പബ്ലിക്കൻ സംസ്ഥാനത്ത് ബൈഡൻ മുന്നിലാണ്. 16 ഇടത്താണ് ജോ ബൈഡൻ മുന്നിൽ. ഇരു സ്ഥാനാർത്ഥികൾക്കും ഓഹായോയിലെ ഫലവും നിർണായകമാകും.
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പോസ്റ്റൽ വോട്ടുകളും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകളും കൂടുതലുള്ളതിനാൽ വോട്ടെണ്ണൽ നീളാനുള്ള സാധ്യതയമാണ് കാണുന്നത്. 10.2 കോടി ജനങ്ങളാണ് തെരഞ്ഞെടുപ്പ് ദിവസമായ നവംബർ മൂന്നിന് മുൻപ് തന്നെ വോട്ടുചെയ്തത്. 435 അംഗ ജനപ്രതിനിധിസഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടന്നു.
Story Highlights – American president election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here