കര്‍ഷക പ്രക്ഷോഭം; കേന്ദ്രം ഇന്ന് വീണ്ടും ചര്‍ച്ചയ്ക്ക്

കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടന നേതാക്കളുമായുള്ള രണ്ടാം വട്ട ചര്‍ച്ച ഇന്ന്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചു നില്‍ക്കുകയാണ്.
രാവിലെ ഒന്‍പതരയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുമായി നേരിട്ട് ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Read Also : കര്‍ഷക പ്രക്ഷോഭം; ഇന്ന് ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ഇന്നും ചര്‍ച്ച. കാര്‍ഷിക നിയമങ്ങളിലെ ആശങ്കകള്‍ സംബന്ധിച്ച് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് ഇന്നലെ കരട് സമര്‍പ്പിച്ചിരുന്നു. താങ്ങുവിലയില്‍ മാത്രം ഉറപ്പ് ലഭിച്ചാല്‍ പോരെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.
പരാതികള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സംഘടനകള്‍ കഴിഞ്ഞതവണ തള്ളിയിരുന്നു. ഉടന്‍ പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കാനാണ് സംഘടനകളുടെ തീരുമാനം.
വരുന്ന ശനിയാഴ്ച രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോര്‍പറേറ്റുകളുടെയും കോലം കത്തിക്കാന്‍ കര്‍ഷക കൂട്ടായ്മ ആഹ്വാനം ചെയ്ത് കഴിഞ്ഞു. ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സുരക്ഷാസന്നാഹം വര്‍ധിപ്പിച്ചു.
Story Highlights – delhi chalo protest, farmers protest, central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here