Advertisement

കര്‍ഷക സമരം; ഖാലിസ്ഥാന്‍ ബന്ധം തേടിയുള്ള അന്വേഷണം സമൂഹ മാധ്യമങ്ങളിലേക്ക് വ്യാപിപ്പിച്ച് എന്‍ഐഎ

February 25, 2021
Google News 1 minute Read

കര്‍ഷക സമരത്തില്‍ ഖാലിസ്ഥാന്‍ ബന്ധം തേടിയുള്ള അന്വേഷണം ശക്തമാക്കി എന്‍ഐഎ. സമരത്തില്‍ പങ്കെടുക്കുന്ന 16 പേരുടെ അക്കൗണ്ട് വിവരങ്ങള്‍ എന്‍ഐഎ തേടി.

സമരത്തിന്റെ ഭാഗമായി പങ്കെടുക്കുന്ന 40ഓളം കര്‍ഷകര്‍ക്ക് എന്‍ഐഎ നല്‍കിയ സമന്‍സ് നേരത്തെ വലിയ വിവാദത്തിന് കാരണമായിരുന്നു. കര്‍ഷക സമരത്തിലെ നേതാക്കളെ ലക്ഷ്യമിട്ടിട്ടില്ല എന്ന് ആഭ്യന്തര മന്ത്രാലയം വിവാദത്തോട് പ്രതികരിക്കുകയും ചെയ്തു. ജനുവരി 15 ന് നല്‍കിയ നോട്ടിസ് സാക്ഷികളായി വിവരം ശേഖരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് എന്‍ഐഎ തുടര്‍ന്ന് നിലപാട് തിരുത്തി.

Read Also : പന്തീരാങ്കാവ് യുഎപിഎ കേസ്; വിജിത് വിജയന് എതിരെ ഗുരുതര ആരോപണവുമായി എന്‍ഐഎ

നോട്ടിസ് കിട്ടിയ 40 പേരില്‍ 16 പേര്‍ മാത്രമാണ് എന്‍ഐഎയ്ക്ക് മൊഴി നല്‍കിയത്. ഇതിന് തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. ഖാലിസ്ഥാന്‍ ബന്ധം സംശയിക്കുന്നവരുടെ ‘ബേസിക് സസ്‌ക്രൈബര്‍ ഡിറ്റയില്‍സ്’ നല്‍കണം എന്ന് വിവിധ സമൂഹ മാധ്യമങ്ങളോട് എന്‍ഐഎ ആവശ്യപ്പെട്ടു. നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസുമായി ഈ പതിനാറ് പേര്‍ക്കും ബന്ധം ഉണ്ടെന്നത് അടക്കം പരിശോധിക്കാനാണ് നടപടി.

അതേസമയം ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ശാന്തനുവിന്റെ ജാമ്യാപേക്ഷ പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ വിശദമായ വാദം തെളിവുകള്‍ സഹിതം ഉന്നയിക്കാനാണ് കോടതി പൊലീസിനോട് ആവശ്യപ്പെട്ടത്. ശാന്തനുവിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയപ്പോള്‍ ഒരു വിധത്തിലുള്ള ദേശ വിരുദ്ധ പ്രവര്‍ത്തനവും താന്‍ നടത്തിയിട്ടില്ലെന്നായിരുന്നു ശാന്തനുവിന്റെ നിലപാട്. ദിഷ രവിയുടെ ജാമ്യ ഹര്‍ജി പരിഗണിച്ച അതേ കോടതിയാണ് ശാന്തനുവിന്റെ ജാമ്യാപേക്ഷയും പരിഗണിക്കുന്നത്.

Story Highlights – farmers protest, nia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here