കേരളത്തിലെ ഉരളി ഗോത്രത്തിൽ നിന്ന് മൂന്ന് ഡോക്ടർ സഹോദരങ്ങൾ

ഒരു കുടുംബത്തിൽ നിന്ന് മൂന്ന് ഡോക്ടർമാർ അതൊരു പുതുമയുള്ള കാര്യമല്ല. എന്നാൽ എറണാകുളത്തെ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരളി ഗോത്രത്തിൽ പെട്ട ഈ ഡോക്ടർ കുടുംബത്തിൽ എല്ലാം പുതുമയാണ്. മൂന്ന് സഹോദരങ്ങളിൽ രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമാണ് ഹോമിയോപ്പതി, അലോപ്പതി, ആയുർവേദം എന്നീ വിവിധ വൈദ്യശാസ്ത്ര ശാഖകളിൽ നിന്ന് യോഗ്യത നേടിയത്. എന്നാൽ, ഇത് നേടാനുള്ള യാത്ര വളരെ ദുഷ്കരമായിരുന്നു.
“ഞങ്ങളുടെ മാതാപിതാക്കളുടെ അർപ്പണബോധവും കഠിനാധ്വാനവും കാരണമാണ് ഞങ്ങൾക്ക് വിജയം നേടാൻ കഴിഞ്ഞത്,” രാഘവൻറെയും പുഷ്പയുടെയും മൂത്തമകൻ ഡോ.കെ.ആർ. പ്രദീപ് പറഞ്ഞു. കാടുകളിൽ ജീവിതം ദുഷ്‌കരമാണ്. “ഗോത്രവർഗ്ഗക്കാർക്ക് നാടോടികളായ ഒരു ജീവിതരീതി പതിവാണ്, ഭക്ഷണം തേടി അവർ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറുന്നു”, അദ്ദേഹം പറഞ്ഞു.
എന്നാൽ സർക്കാർ അതിർത്തികൾ പുനർനിർമ്മിച്ചതോടെ കാര്യങ്ങൾ മാറി.
“വനത്തിലെ ജീവിതം വളരെ ദുഷ്കരമായിരുന്നു. ഭക്ഷണത്തിനും നിലനിൽപ്പിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു. എനിക്കും എന്റെ സഹോദരങ്ങൾക്കും സുസ്ഥിരവും സുരക്ഷിതവുമായ ഒരു ഭാവിയുണ്ടെന്ന് ഉറപ്പുവരുത്താൻ എന്തെങ്കിലും ചെയ്യാൻ ഞങ്ങളുടെ മാതാപിതാക്കളെ ഈ സാഹചര്യം മുഴുവൻ പ്രേരിപ്പിച്ചു”, ഡോ. പ്രദീപ് പറഞ്ഞു.
നിലവിൽ എറണാകുളത്തെ കവാലങ്ങാട് സർക്കാർ ഹോമിയോപ്പതി ആശുപത്രിയിൽ ജോലി ചെയ്യുകയാണ് ഡോ.പ്രദീപ്.
അദ്ദേഹത്തിന്റെ സഹോദരി ഡോ. സൂര്യ കാസർഗോഡിലെ ചിത്തരിക്കലിലെ ഫാമിലി ഹെൽത്ത് സെന്ററിൽ അസിസ്റ്റന്റ് സർജനാണ്. ഇളയ സഹോദരൻ ഡോ. സന്ദീപ് പരിയാരം മെഡിക്കൽ കോളേജിൽ ആയുർവേദത്തിൽ ഹൗസ് സർജൻസി ചെയ്യുകയാണ്. അവരുടെ പിതാവ് രാഘവൻ പത്താം ക്ലാസ് വരെ പഠിച്ചു.
“ഗോത്രത്തിലെ, കുട്ടികൾ ഒരിക്കലും പത്താം ക്ലാസ്സിനപ്പുറം പഠിക്കില്ല, അതും വളരെ അപൂർവമായി മാത്രമേ നടക്കൂ. 14 അല്ലെങ്കിൽ 15 വയസ്സ് പ്രായമുള്ള പെൺകുട്ടികൾ ചെറുപ്പത്തിൽത്തന്നെ വിവാഹിതരാകുമ്പോൾ ആൺകുട്ടികൾ അവരുടെ പിതാക്കന്മാർക്കൊപ്പം കാടുകളിൽ പോകുന്നത് പതിവാണ്”, ഡോ. സൂര്യ പറഞ്ഞു.
തന്റെ മക്കളെല്ലാം പഠനത്തിൽ വളരെ മികച്ചവരാണെന്ന് രാഘവൻ തിരിച്ചറിഞ്ഞപ്പോൾ, കൂടുതൽ കഠിനാധ്വാനം ചെയ്യാനും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനും അദ്ദേഹം തീരുമാനിച്ചു. “ഞങ്ങളുടെ അച്ഛൻ പുലർച്ചെ 5 മണിക്ക് ജോലി ആരംഭിച്ച് അർദ്ധരാത്രിയോടെ മാത്രമേ പൂർത്തിയാക്കുമായിരുന്നുള്ളൂ, ”ഡോ. പ്രദീപ് അനുസ്മരിച്ചു. ഒന്നാം റാങ്കോടെയാണ് ഡോ. പ്രദീപ് എംഡി പാസായത്. മാതാപിതാക്കൾ നടത്തിയ പോരാട്ടങ്ങൾക്കും ത്യാഗങ്ങൾക്കും നീതി പുലർത്താൻ ഈ മൂന്ന് പേർക്കും കഴിഞ്ഞതിൽ അദ്ദേഹം സന്തുഷ്ടനാണ്.
ആദിവാസി കുട്ടികൾക്ക് സർക്കാർ സൗകര്യങ്ങൾ ഒഴുക്കിയിരിക്കെ, ഗോത്രവർഗ്ഗക്കാരുടെ ജീവിതരീതിയിൽ നിന്ന് പിന്മാറി പഠിക്കാനുമുള്ള സ്വന്തം ഇച്ഛാസ്വാതന്ത്ര്യത്തിനായി മുന്നോട്ട് വരുന്നവരുടെ എണ്ണം കുറവാണെന്നും ഡോ. പ്രദീപ് അറിയിച്ചു.
കുട്ടികൾ ആദിവാസി സെറ്റിൽമെന്റിൽ നിന്ന് മാറിയിട്ടുണ്ടെങ്കിലും, അവരുടെ കുടുംബം ഇപ്പോളും അവിടെ (ഊര്) തന്നെ തുടരുകയാണ്. “അവർ കാട്ടിൽ സന്തുഷ്ടരാണ്. ഇപ്പോൾ, എന്നെ സമീപത്ത് പോസ്റ്റുചെയ്‌തതിനാൽ ഞാനും അവരോടൊപ്പം താമസിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here