കൊടകര കള്ളപ്പണക്കേസ് പ്രത്യേക സംഘത്തിന് കൈമാറണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകനായ ഐസക് വര്‍ഗ്ഗീസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
കേസ് മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. കവര്‍ച്ചക്കേസില്‍ പണം ധര്‍മരാജന് വിട്ടുനല്‍കരുതെന്ന് പൊലീസ് പറഞ്ഞു. പണം വിട്ടുകിട്ടണമെന്ന ധര്‍മരാജന്റെ ഹര്‍ജിയില്‍ ഇരിങ്ങാലക്കുട കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ധര്‍മരാജന്‍ അന്വേഷണ സംഘത്തിനും കോടതിക്കും നല്‍കിയ മൊഴികളില്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വൈരുദ്ധ്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് നടത്തുന്ന അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ഇഡി നടപടികള്‍ ആരംഭിച്ച വിവരവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാരണത്താല്‍ പണം വിട്ടുനല്‍കരുതെന്നാണ് പൊലീസ് വാദം. ഹര്‍ജി കോടതി ഈ മാസം 23 ന് പരിഗണിക്കും.
Story Highlights: kodakara black money case, high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here