സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമെന്ന് യുപി പൊലീസ്
ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമെന്ന് ഉത്തർപ്രദേശ് പൊലീസ്. യുപി പൊലീസിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.
സിഎഎ , എൻആർസി സമരം മറയാക്കി ഉത്തർപ്രദേശിൽ വർഗീയ സമരം ഉണ്ടാക്കാൻ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കിയതായി യു പി പൊലീസ് കുറ്റപത്രത്തിൽ ആരോപിച്ചു. നീക്കം പാരാജയപ്പെട്ടതോടെ ഹത്രാസ് വിഷയമാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭീകരവാദ ഗാങ്ങിന്റെ ഭാഗമാണ്. 2020 സെപ്റ്റംബറിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച രഹസ്യ ക്യാമ്പിൽ സിദ്ദിഖ് കാപ്പൻ പങ്കെടുത്തതായും കാപ്പന്റെ വാട്സ് ആപ്പ് ചാറ്റുകളും മൊബൈൽ ഫോൺ രേഖകളും പിടിച്ചെടുത്തതായും യു പി പൊലീസ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ഭീകരപ്രവർത്തനങ്ങൾക്കായി കാപ്പൻ വിദേശത്തുനിന്നും സ്വദേശത്തുനിന്നും പണം സ്വരൂപിച്ചതായി യു പി പൊലീസിന്റെ കുറ്റപത്രത്തിൽ ആരോപിക്കുന്നു. കാപ്പനെതിരെ ഗൗരവപരമായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണ് യുപി പൊലീസ്.
Story Highlights: siddique kappan case popular front
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here