സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് കോൺവെന്റിൽ തുടരാനാകില്ലെന്ന് ഹൈക്കോടതി

വത്തിക്കാൻ ഉത്തരവ് പ്രകാരം സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് കോൺവെന്റിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി. സിസ്റ്റർ ലൂസി കളപ്പുര നൽകിയ ഹർജിയിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശം.
തന്റെ ഭാഗം വിശദീകരിക്കാൻ ലൂസി കളപ്പുരയ്ക്ക് കോടതി സമയം നൽകി. കോൺവെന്റിൽ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് ലൂസി നൽകിയ ഹർജിയിലാണ് നടപടി. മദർ സുപ്പീരിയർ തന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് വിലക്കണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സമർപ്പിച്ച അപ്പീൽ വത്തിക്കാൻ സഭാ കോടതി തള്ളിയിരുന്നു. ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. 2019 മെയ് 11നാണ് സഭാ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തതിനും ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയത്.
Story Highlights: Sister lucy kalappura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here