Advertisement

റോയ് കൃഷ്ണ എടികെയിൽ തുടരും

July 29, 2021
Google News 2 minutes Read
roy krishna atk mohunbagan

ഫിജി സൂപ്പർ താരം റോയ് കൃഷ്ണ എടികെ മോഹൻബഗാനിൽ തുടരും. ഒരു വർഷത്തേക്കാണ് താരം എടികെയുമായി കരാർ നീട്ടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളായി എടികെയ്ക്കൊപ്പമുള്ള താരം ഇത്തവണ ക്ലബ് മാറുമെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. അതിനെയൊക്കെ അസ്ഥാനത്താക്കിയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. എടികെ മോഹൻബഗാൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. (roy krishna atk mohunbagan)

നിലവിലെ ലീഗ് ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി റോയ് കൃഷ്ണയെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ക്ലബിലെ സൂപ്പർ താരത്തെ വിട്ടുനൽകാൻ എടികെ തയ്യാറായില്ല. 2019-20 സീസണിൽ എ ലീഗ് ക്ലബ് വെല്ലിംഗ്ടൺ ഫീനിക്സിൽ നിന്നാണ് റോയ് കൃഷ്ണ എടികെ മോഹൻബഗാനിലെത്തിയത്. സീസണിൽ 15 ഗോളുകളും 6 അസിസ്റ്റുകളും സ്വന്തമാക്കിയ താരം കഴിഞ്ഞ സീസണിൽ 14 ഗോളുകൾ നേടിയപ്പോൾ 8 ഗോളിലേക്കുള്ള വഴിയൊരുക്കുകയും ചെയ്തു.

Read Also: താരക്കൈമാറ്റ വിപണിയിൽ പണമെറിഞ്ഞ് എടികെ; റെക്കോർഡ് തുകയ്ക്ക് ഹ്യൂഗോ ബോമൗസിനെ റാഞ്ചി

അതേസമയം, താരക്കൈമാറ്റ വിപണിയിൽ വീണ്ടും എടികെ മോഹൻബഗാൻ പണം വാരിയെറിയുകയാണ്. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ്സിയുടെ സീസൺ ഡബിളിൽ നിർണായക പങ്കുവഹിച്ച ഫ്രഞ്ച് മധ്യനിര താരം ഹ്യൂഗോ ബോമൗസിനെ റെക്കോർഡ് തുകയ്ക്ക് ക്ലബിലെത്തിച്ചാണ് എടികെ വീണ്ടും ഐഎസ്എലിൽ പണം വാരിയെറിഞ്ഞത്.

ഹൈദരാബാദ് എഫ്സിക്കായി കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം നടത്തിയ ലിസ്റ്റൺ കൊളാസോ, കഴിഞ്ഞ സീസണിലെ മുംബൈ സിറ്റി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യൂറോ കപ്പിൽ ഫിൻലൻഡിനായി കളിച്ച ജോണി കൗകോ തുടങ്ങിയ താരങ്ങളെയൊക്കെ ഉയർന്ന തുകമുടക്കി എടികെ ടീമിലെത്തിച്ചിരുന്നു.

വരുന്ന സീസണു മുന്നോടിയായി മികച്ച മൂന്ന് താരങ്ങളെ എടികെ മോഹൻബഗാൻ ഒഴിവാക്കുകയും ചെയ്തു. യുവതാരം കോമൾ തട്ടാൽ, ജയേഷ് റാണെ, മൈക്കൽ സൂസൈരാജിൻ്റെ സഹോദരൻ മൈക്കൽ റെജിൻ എന്നിവരെയാണ് എടികെ റിലീസ് ചെയ്തത്. വിവരം ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Story Highlights: roy krishna continue atk mohunbagan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here